കോന്നി : പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിട്ട പോലീസ് ഉദ്യോഗസ്ഥ സമർപ്പിച്ച പരാതിയിൽ ആയിരത്തി ഇരുനൂറോളം സാക്ഷികൾ. അതിരുങ്കൽ കിടങ്ങിൽ വീട്ടിൽ ആനിയമ്മ കോശിയാണ് പോപ്പുലർ ഫിനാൻസിൽ താൻ നിക്ഷേപിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെ തുടർന്ന് കോന്നി പോലീസിൽ ആദ്യ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ 1740/2020 എന്ന നമ്പറിലാണ് ആദ്യ കേസ് കോന്നി പോലീസ് രജിസ്റ്റർ ചെയ്യുന്നത്. തുടർന്ന് ആയിരത്തി ഇരുനൂറോളം പരാതികൾ വന്നു. ആനിയമ്മ സമർപ്പിച്ച പരാതിയെ തുടർന്ന് പിന്നീട് ഇത് സംബന്ധിച്ച് വന്ന കേസുകൾ 1200 സാക്ഷികളായി രജിസ്റ്റർ ചെയ്യപ്പെട്ടു. പോപ്പുലർ ഉടമയും മക്കളും അറസ്റ്റിലാകുന്നത് വരെ കോന്നി പോലീസിൽ 1200 ഓളം പരാതികളാണ് ലഭിച്ചത്. അറസ്റ്റിന് ശേഷം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം നിക്ഷേപകർ അതാത് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇത് ക്രോഡീകരിച്ച് കോന്നി പോലീസ് അന്വേഷണം നടത്തി വരുകയുമാണ്. പോപ്പുലർ അസ്ഥാന മന്ദിരത്തിൽ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുകയും നടപടി എടുക്കുകയും ചെയ്തെങ്കിലും പോപ്പുലർ മാർജിൻഫ്രീ ഷോപ്പിൽ ഓണ വിപണി സജീവമാണ്.