തിരുവനന്തപുരം : കെ സുധാകരൻ പാർട്ടിയുടെ അസറ്റാണെന്ന് കെ മുരളീധരൻ. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്ന് അദ്ദേഹം പുറത്ത് പോവില്ല. ദേശീയ നേതൃത്വം ഒരു തീരുമാനം എടുത്താൽ അതനുസരിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവാണ് തന്റെ ഭാവി തീരുമാനിക്കുകയെന്ന് കെ മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവ് തന്റെ കുടുംബമാണെന്നും ആഴ്ചയിൽ ഒരു ദിവസം വട്ടിയൂർക്കാവ് സന്ദർശിക്കാറുണ്ടെന്നും അദേഹം പറഞ്ഞു. വട്ടിയൂർക്കാവിന്റെ മണ്ണ് തന്നെ ചതിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.
സ്ഥാനാർത്ഥി പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടായേക്കാമെന്ന് അദേഹം പറഞ്ഞു. വിട്ടുവീഴ്ച ചെയ്താണ് യു.ഡി.എഫ് മുന്നോട്ടുപോകുന്നത്. പാർട്ടിയുടെ വലുപ്പമല്ല നോക്കുന്നത് മുന്നണിയുമായുള്ള ബന്ധമാണ്. തുടക്കത്തിൽ പ്രയാസങ്ങൾ ഉണ്ടാകും ചർച്ചയിലൂടെ പരിഹരിക്കും. എല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡെന്ന് കെ മുരളീധരൻ പറഞ്ഞു.





























