തൃശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ലെന്നും ഇക്കാര്യത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉയർത്തണം എന്നും പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. തൃശൂർ ദുരന്തത്തിൽ സമഗ്ര അന്വേഷണം വേണം. മനുഷ്യ ജീവന് അപകടം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പാടില്ല.
പൂരം വേണ്ടെന്നോ വെടിക്കെട്ട് വേണ്ടെന്നോ പറയുന്നില്ല. കൃത്യമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു വേണം ഇത്തരം കാര്യങ്ങൾ നടത്താൻ. ആരെയും കുറ്റപ്പെടുത്താൻ ഇല്ലെന്നും വീഴ്ചകൾ സംഭവിച്ചിട്ടില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. കേന്ദ്രം പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉയർത്തണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പുറ്റിങ്ങൽ അപകടത്തിനു ശേഷം വെടിക്കെട്ടിനുൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. ഇത് പിന്നെ ലഘൂകരിച്ചെന്നും പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ട് കർശനമായും നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.





























