Sunday, June 16, 2024 8:57 am

പത്തനംതിട്ട നഗരസഭാ ചെയര്‍മാനെ അവഗണിച്ചുകൊണ്ട് ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം ; സിപിഎം നേതാക്കളും വീണാ ജോര്‍ജ്ജും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മന്ത്രി വീണാ ജോര്‍ജും പത്തനംതിട്ടയിലെ സി.പി.എം നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അറിയാതെ വെള്ളിയാഴ്ച നഗരസഭ മാര്‍ക്കറ്റ് നവീകരണം വിലയിരുത്താന്‍ മന്ത്രി വീണാ ജോര്‍ജ് എത്തിയതാണ് പുതിയ സംഭവം.

എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരുകോടി ചെലവഴിച്ചാണ് മാര്‍ക്കറ്റ് നവീകരിക്കുന്നത്. സി.പി.ഐ കൗണ്‍സിലര്‍ സുമേഷ് ബാബുവും ഘടകകക്ഷി നേതാക്കളും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ സി.പി.ഐയുടെ തന്നെ നഗരത്തിലെ പല നേതാക്കളെയും അറിയിച്ചിരുന്നില്ല.

നിയമസഭ തെരഞ്ഞെടുപ്പോടെയാണ് സി.പി.എം നേതാക്കളുമായി വീണാ ജോര്‍ജ്ജ്  അകല്‍ച്ച തുടങ്ങുന്നത്. തന്നെ തോല്‍പ്പിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചതായി അവര്‍ പരാതിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ ചില നേതാക്കള്‍ തയ്യാറായില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയത്.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പത്തനംതിട്ടയില്‍ എത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷവും വിഭാഗീയത തുടരുകയാണ്. ചാനല്‍ പ്രവര്‍ത്തകയായ വീണയെ പാര്‍ട്ടി നേതൃത്വം മുകളില്‍നിന്ന് കെട്ടിയിറക്കിയതുമുതല്‍ പാര്‍ട്ടിക്കുള്ളില്‍ ഒരുവിഭാഗത്തിന്റെ എതിര്‍പ്പ് നേരിടേണ്ടിവരുന്നുണ്ട്. ജില്ലയിലെ നേതാക്കളെയെല്ലാം നോക്കുകുത്തിയാക്കി ഇപ്പോള്‍ അവര്‍ മന്ത്രിയുമായതോടെ എതിര്‍പ്പ് ശക്തമാവുകയാണ്. ഏറ്റവും അവസാനം നഗരസഭ കൗണ്‍സിലര്‍ വി.ആര്‍. ജോണ്‍സണ്‍ എസ്.ഡി.പി.ഐക്കെതിരെ ഫേസ്ബുക്കില്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയതും വിഭാഗീയതയുടെ ഭാഗമായിരുന്നു. നഗരസഭ ചെയര്‍മാനെ അനുകൂലിക്കുന്നവരാരും ജോണ്‍സണെ പിന്തുണക്കാന്‍ തയ്യാറായിട്ടില്ല. എസ്.ഡി.പി.ഐയും എല്‍.ഡി.എഫും ചേര്‍ന്നുള്ള നഗരസഭ ഭരണം പൊളിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെന്നും പറയുന്നു. എസ്.ഡി.പി.ഐ പിന്തുണയോടെയുള്ള നഗരസഭ ഭരണത്തെ സി.പി.എമ്മിലെ ഒരുവിഭാഗവും സി.പി.ഐയും എതിര്‍ക്കുന്നുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വെടിനിർത്തലിന് ഇന്ത്യ ഇടപെടണം ; മോദിയോട് സഹായം അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി

0
ഗാസ സിറ്റി: സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി...

ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചതിന് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു

0
മണ്ഡ്ല: ഫ്രിഡ്ജിൽ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മധ്യപ്രദേശിൽ 11 വീടുകൾ തകർത്തു. ആദിവാസി...

കസ്റ്റംസ് അംഗീകാരം ; വിഴിഞ്ഞത്ത് ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം ; കയറ്റുമതിയും ഇറക്കുമതിയും...

0
തിരുവനന്തപുരം: കസ്റ്റംസ് അംഗീകാരമായതോടെ വിഴിഞ്ഞം തുറമുഖത്തിൽ ട്രയൽ റൺ നീക്കങ്ങൾ ഊര്‍ജ്ജിതം....

പ്രവാസി ക്ഷേമ ഫണ്ട് ആഗോളതലത്തിൽ വേണം, കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ ; മുഖ്യമന്ത്രി

0
തിരുവനന്തപുരം: പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതിന് പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം...