Wednesday, May 8, 2024 12:49 am

കൃത്രിമ മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കേളകം : കര്‍ണാടകയില്‍ നിന്ന് വഴിയോര കച്ചവടത്തിനായി മലയോരത്തെത്തിച്ച താറാവ് മുട്ട കൃത്രിമ മുട്ടയെന്ന സംശയത്തെത്തുടര്‍ന്ന് അമ്പായത്തോടില്‍ മുട്ട കയറ്റിവന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് വാഹനങ്ങള്‍ കേളകം പോലീസില്‍ ഏല്‍പിച്ചു. ആന്ധ്ര രജിസ്ട്രേഷനിലുള്ള വാഹനത്തിലെത്തിച്ച താറാവ് മുട്ടക്ക് ഒന്നിന് ആറു രൂപ നിരക്കില്‍ കണ്ടപ്പുനത്ത് വില്‍പനക്കെത്തിച്ചതായിരുന്നു.

നാട്ടുകാരില്‍ ഒരാളായ ചേലാട്ട് സനല്‍ മുട്ട വേണം എന്നുപറഞ്ഞ് വാഹനത്തിനടുത്തെത്തി ഒരു മുട്ടയെടുത്ത് പൊട്ടിക്കുന്നത് കണ്ടതോടെ ഡ്രൈവര്‍ വണ്ടിയെടുത്ത് കേളകം ഭാഗത്തേക്ക് ഓടിച്ചുപോയി. ഇതോടെ സംശയം ബലപ്പെടുകയായിരുന്നു. തുടര്‍ന്ന് കേളകം പോലീസിലും മറ്റുള്ള സ്ഥലങ്ങളിലെ നാട്ടുകാരെയും വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അമ്പായത്തോടുവെച്ച് മുട്ട വില്‍പന നടത്തുന്ന ബൈക്ക് അടക്കം മൂന്ന് വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സാധാരണ താറാവ് മുട്ടയും ഇവരെത്തിച്ച മുട്ടയും തമ്മില്‍ വ്യത്യാസങ്ങള്‍ കണ്ടെത്തുകയായിരുന്നു.

സാധാരണ മുട്ടകളേക്കാള്‍ കട്ടികൂടിയതാണ് ഇത്തരം മുട്ടകള്‍. മുട്ടക്കുള്ളില്‍ മഞ്ഞക്കരുവും വെള്ളയും തമ്മില്‍ വേര്‍തിരിവില്ല. കലങ്ങിയ ഒരു ദ്രാവകം ഒഴുകിവരുന്നു. തോടും വെള്ളയും തമ്മില്‍ വേര്‍തിരിക്കുമ്പോള്‍ റബര്‍ പാടപോലെ പൊതിഞ്ഞിരിക്കുന്ന ആവരണം മുട്ടക്കുള്ളില്‍ കണ്ടെത്താനാകുമെന്നതാണ് പ്രത്യേകത. പാട കത്തിച്ചാല്‍ പ്ലാസ്റ്റിക്കിന്റെ മണവും. മറ്റൊരു പ്രത്യേകത പച്ചമുട്ടയുടെ തോട് പുഴുങ്ങാതെ തന്നെ പൊളിക്കാനാകും എന്നതാണ്. തുടര്‍ന്ന് കേളകം പോലീസ് അമ്പായത്തോടെത്തി തടഞ്ഞുവെച്ച വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി. മുട്ടയുടെ സാമ്പിളെടുത്ത് ആരോഗ്യ വിഭാഗത്തിന് കൈമാറുമെന്നും അതിനുശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും പോലീസ് അറിയിച്ചു.

അതിനുശേഷം വാഹനങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. കാഴ്ചയില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലാത്ത മുട്ട തമിഴ്നാട് മേഖലയില്‍ നിന്നാണ് മലയോര പ്രദേശങ്ങളില്‍ എത്തുന്നതെന്നാണ് സൂചന. അതേസമയം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത് ഇത്തരം മുട്ടകള്‍ നിര്‍മിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. കരളിനും വൃക്കക്കും വലിയ പ്രത്യാഘാതമുണ്ടാക്കുന്നതാണ് കൃത്രിമ മുട്ടയിലെ രാസപദാര്‍ഥങ്ങള്‍. എന്നാല്‍ ഇവ പരിശോധിക്കാനോ നടപടിയെടുക്കാനോ ആരോഗ്യ വകുപ്പോ ഭക്ഷ്യസുരക്ഷ വകുപ്പോ തയാറാവുന്നില്ലെന്ന് പരാതിയുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

0
തിരുവനന്തപുരം: അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. കെ റെയിലിനാണ്...

കടലിലും ഉഷ്ണതരംഗം ; ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം

0
കൊച്ചി: കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി പഠനം....

ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ ഫൈബര്‍ കേബിളുകൾ സാമൂഹ്യ വിരുദ്ധര്‍ വ്യാപകമായി നശിപ്പിച്ച നിലയില്‍

0
കോഴിക്കോട്: വടകരയുടെ വിവിധ ഭാഗങ്ങളില്‍ ടെലിഫോണും ഇന്റര്‍നെറ്റും നിശ്ചലമായെന്ന പരാതിയില്‍ അന്വേഷണം...

സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തും : മന്ത്രി മുഹമ്മദ് റിയാസ്

0
കോഴിക്കോട് : ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്‌സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ...