പലഹാരത്തിൽ വിഷം കലർത്തി മാതാപിതാക്കളെയടക്കം നാല് പേരെ കൊന്നു ; 17കാരി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കർണാടക : പലഹാരത്തിൽ വിഷം കലർത്തി മാതാപിതാക്കളെയടക്കം നാലു പേരെ കൊന്ന 17 വയസ്സുകാരി പിടിയിൽ. അച്ഛൻ, അമ്മ, സഹോദരി, മുത്തശ്ശി എന്നിവരെ കൊലപ്പെടുത്തിയ യുവതിയാണ് അറസ്റ്റിലായത്. കർണാടകയിലെ ചിത്രദുർഗയിലാണ് സംഭവം. കഴിഞ്ഞ ജൂലായ് മാസത്തിൽ നടന്ന സംഭവത്തിൽ മൂന്നു മാസങ്ങൾക്കു ശേഷമാണ് അറസ്റ്റ്. ജൂലായ് 12നാണ് ഗൊള്ളാരഹട്ടി ഇസാമുദ്ര സ്വദേശി തിപ്പ നായിക്, ഭാര്യ സുധാബായ്‌, മകൾ രമ്യ, തിപ്പ നായ്കിൻ്റെ മാതാവ് ഗുന്ദിബായ് എന്നിവർ പലഹാരം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടത്. മകൻ രാഹുലും ഭക്ഷണം കഴിച്ചെങ്കിലും ഇയാൾ ചികിത്സയിലൂടെ രക്ഷപ്പെട്ടു.

ജൂലായ് 12നു വൈകിട്ട് സുധാബായിയും ഭർത്താവും കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോൾ മകൾ റാഗി കൊണ്ടുണ്ടാക്കിയ പലഹാരം എല്ലാവർക്കും നൽകി. ഇതിനിടെ വീട്ടിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. ഭക്ഷണം കഴിച്ചതിനു പിന്നാലെ പെൺകുട്ടി ഒഴികെ ബാക്കിയുള്ളവർ ഛർദ്ദിക്കുകയും ഏറെ വൈകാതെ ജീവൻ വെടിയുകയും ചെയ്തു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്ത് ആരോ വീട്ടിൽ കയറി ഭക്ഷണത്തിൽ വിഷം കലർത്തി എന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ പെൺകുട്ടി ഈ പലഹാരം കഴിച്ചിരുന്നില്ല. ഇത് പോലീസിൽ സംശയമുണ്ടാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പെൺകുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. കുടുംബത്തിലെ ബാക്കിയെല്ലാവരും കൂലിപ്പണിക്ക് പോകുമായിരുന്നു എന്നും തന്നോടും പണിക്ക് പോകാൻ പറഞ്ഞതിൻ്റെ ദേഷ്യത്തിലാണ് കൊലപാതകം നടത്തിയതെന്നും പെൺകുട്ടി മൊഴി നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...