കോട്ടയം: എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി വിവാദം. യൂണിവേഴ്സിറ്റി യൂണിയൻ സംഘടിപ്പിക്കുന്ന നാഷണൽ കോൺഫറൻസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലെക്സാണ് തർക്കത്തിന് ഇടയാക്കിയത്. ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണമായത്. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഫ്ലെക്സ് ഉടൻ നീക്കം ചെയ്യണമെന്ന് വൈസ് ചാൻസലർ നിർദേശം നൽകി. സർവകലാശാലയുടെ ഔദ്യോഗിക പരിപാടികളുമായി ബന്ധപ്പെട്ട പ്രചാരണ സാമഗ്രികളിൽ ഇത്തരം ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്ന നിലപാടാണ് സർവകലാശാല ഭരണസമിതി സ്വീകരിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ക്യാമ്പസിൽ ചർച്ചകളും പ്രതിഷേധങ്ങളും തുടരുകയാണ്.
സർവകലാശാല ഫണ്ട് ഉപയോഗിക്കുന്ന പരിപാടിയിൽ രാഷ്ട്രീയം വേണ്ടെന്നാണ് വിസി നിലപാട്. ദില്ലി സമരത്തോടുള്ള ഐക്യദാർഢ്യമാണ് ഫ്ലെക്സ് ബോർഡെന്ന് സർവകലാശാല യൂണിയൻ വ്യക്തമാക്കി. എംജി സർവകലാശാല ക്യാമ്പസിൽ യൂണിയന്‍റെ നേതൃത്വത്തിൽ കൂടുതൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ച് പ്രതിഷേധിക്കാനും വിദ്യാര്‍ത്ഥികൾ തീരുമാനിച്ചിട്ടുണ്ട്. വിസിക്ക് എതിരെ സർവകലാശാല യൂണിയൻ പ്രതിഷേധ പ്രകടനവും നടത്തി. ഉടൻ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലേക്കില്ലെന്നാണ് സിജെപി വ്യക്തമാക്കിയത്. വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പ്രശ്‌നങ്ങളിൽ ബദൽ ശക്തിയായി ഇടപെടും. സംസ്ഥാനങ്ങളിൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ആലോചനയുണ്ട്. കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള യൂണിറ്റുകളും പരിഗണനയിലാണ്.





























