പത്തനംതിട്ട : പത്തനംതിട്ട പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി തോമസ് ഐസക്ക് സി. പി. ഐ (എം) തുടർച്ചയായി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് പ്രചാരണം നടത്തിവരുന്നു എന്ന പരാതിയുമായി യുഡിഎഫ്. ഇതിനു മുൻപും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തോമസ് ഐസക്ക് ലംഘിച്ചു എന്നും അദ്ദേഹത്തിന് വരണാധികാരിയായ ജില്ലാ കളക്ടർ താക്കീത് നൽകിയയും ചെയ്തതാണ് എന്ന് യുഡിഎഫ് ആരോപിക്കുന്നു. സർക്കാർ സംവിധാനമായ കുടുംബശ്രീ സംവിധാനത്തെ ഉപയോഗിച്ച് തോമസ് ഐസക്ക് വീണ്ടും പെരുമാറ്റ ചട്ടം ലംഘിച്ചിരിക്കുന്നു എന്നാണ് യുഡിഎഫ് നേതാക്കളുടെ ആരോപണം. “എന്നും കുടുംബശ്രീക്കൊപ്പം” എന്ന തലക്കെട്ടോടുകൂടി കുടുംബശ്രീ പ്രവർത്തകരെ കൂടെ നിർത്തി ഫോട്ടോ എടുത്തും അവരെ സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് കൊണ്ട് ഭീഷണിപ്പെടുത്തി യോഗങ്ങൾ സംഘടിപ്പിച്ചും അത് പത്ര പേജുകൾ/ലേഖകൾ അച്ചടിച്ച് വിതരണം നടത്തുകയാണ് എന്നും ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ പരാതിയിൽ പറയുന്നു.
തോമസ് ഐസക്കിനെ വിജയിപ്പിക്കുക എന്ന തലക്കെട്ടോടുകൂടി ഇറങ്ങുന്ന ചിത്ര പേജുകൾ/ ലഘുലേഖകൾ ഏത് പ്രസ്സിൽ എത്ര കോപ്പി അച്ചടിച്ചുവെന്നോ ഒന്നും തന്നെ രേഖപ്പെടുത്തിയതായി കാണുന്നില്ല എന്നും കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നു. ഈ പത്ര പേജുകൾ /ലഘുലേഖകൾക്ക് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ പ്രകാരമുള്ള യാതൊരു അനുമതിയും ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നേടുന്ന അനുമതികൾ ചട്ടവിരുദ്ധമാണെന്നും അതിനാൽ തക്കതായ നടപടി സ്വീകരിക്കണമെന്നും ഡിസിസി പ്രസിഡൻ്റ് പരാതിയിൽ ആവശ്യപ്പെട്ടു. ചട്ട വിശുദ്ധമായി സർക്കാർ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി കുടുംബശ്രീയുടെ പേരിൽ വോട്ട് അദ്യർത്ഥിക്കുന്ന തോമസ് ഐസക്കിൻ്റെ നടപടിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഉചിതമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ഞങ്ങൾ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും ഡിസിസി പ്രസിഡൻ്റ് അറിയിച്ചു.