ബി.ജെ.പി ഭരണസംസ്ഥാനങ്ങളിലെ മുസ്ലിം വിരുദ്ധ അതിക്രമങ്ങൾ കൂടുന്നു ; കടുത്ത പ്രതിഷേധത്തിനൊരുങ്ങി മുസ്ലിം വ്യക്തിനിയമ ബോർഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് മുസ്‌ലിങ്ങള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി). രാജ്യത്തെ മുസ്‌ലിങ്ങളുടെ വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയെ കുറിച്ച് സമഗ്ര റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും സാമൂഹ്യമായും രാഷ്ട്രീയമായും മുസ്‌ലിം സമുദായത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വ്യക്തമാക്കി. ജൂലൈ അവസാനത്തോടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. രാജ്യത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും നിലവിലെ സാഹചര്യം ബോര്‍ഡ് വിലയിരുത്തിയെന്നും തുടര്‍ന്നാണ് പ്രതിഷേധം അടക്കമുള്ള തീരുമാനങ്ങള്‍ കൈകൊണ്ടതെന്നും എഐഎംപിഎല്‍ബി വക്താവ് എസ് ക്യു ആര്‍ ഇല്യാസ് പറഞ്ഞു.

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങളും അതിക്രമങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യം, മുസ്‌ലിങ്ങളുടെ വീടുകള്‍ക്കും പ്രദേശങ്ങള്‍ക്കുമെതിരായ ആക്രമണം, മദ്രസകള്‍ക്കും പള്ളികള്‍ക്കും നേരെയുള്ള ആക്രമണം, ബുള്‍ഡോസര്‍ തീവ്രവാദം, സര്‍ക്കാര്‍ പരിപാടികളിലും സ്‌കൂളുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍, യൂണിഫോം സര്‍ക്കാര്‍-എയ്ഡഡ് മദ്രസകളുടെ നടപ്പിലാക്കല്‍, മധ്യപ്രദേശിലെ കമാല്‍ മൗല പള്ളിയുമായി ബന്ധപ്പെട്ട കോടതി വിധി എന്നീ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് തീരുമാനം കൈകൊണ്ടത്’, ഇല്യാസ് പറഞ്ഞു.മുസ്‌ലിങ്ങളുടെ ജീവിതം, അഭിമാനം, അവരുടെ വസ്തുക്കള്‍, പള്ളികള്‍, മദ്രസകള്‍, ഖബറുകള്‍, വ്യക്തി നിയമം, മൗലികാവകാശം, അവരുടെ വിശ്വാസം തുടങ്ങിയവയെല്ലാം ആക്രമണത്തിന് വിധേയമാകുന്നുവെന്നും കമ്മിറ്റി പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളിലും ഞങ്ങള്‍ അസന്തുഷ്ടരാണെന്നും മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങളെ ശക്തമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്നില്ലെന്നും ഇല്യാസ് പറഞ്ഞു. കമാല്‍ മൗല പള്ളിക്കേസില്‍ മധ്യപ്രദേശ് കോടതിയുടെ വിധിക്കെതിരെയും ഇല്യാസ് പ്രതികരിച്ചു. ചരിത്രപരമായ തെളിവുകളും റവന്യൂ രേഖകളും കൊളോണിയല്‍ കാലത്തെ ഔദ്യോഗിക ഡോക്യുമെന്റുകളും പള്ളിയുടെ കൈവശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വിധി നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്‌ലിം ആരാധനയ്ക്ക് എതിരാണെന്നും 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മദ്രസകളില്‍ വന്ദേമാതരം ആലപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്തുള്ള കൊല്‍ക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ബോര്‍ഡ് സ്വാഗതം ചെയ്തു. ഏകീകൃത സിവില്‍ കോഡ് നിര്‍ബന്ധമല്ലെന്നും ഇല്യാസ് വ്യക്തമാക്കി

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...