കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വിഷ്ണുവിനെ അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിലെ മുഖ്യപ്രതി വിഷ്ണുവിനെ അപകടം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോഷം മൂലം രണ്ട് തവണ മാറ്റി വെച്ച തെളിവെടുപ്പാണ് കനത്ത സുരക്ഷാ സന്നാഹത്തോടെ നടത്തിയത്. കേസില്‍ വിഷ്ണുവിനെ ഒളിവില്‍ പോകാന്‍ സഹായിച്ച സുഹൃത്ത് ആദർശിനെ നേരത്തെ പിടികൂടിയിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് വിഷ്ണുവുമായി പോലീസ് സംഘം തെളിവെടുപ്പ് നടത്തിയത്. എംസി റോഡിൽ കിളിമാനൂർ പാപ്പാലക്ക് സമീപമായിരുന്നു അപകടം. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയുന്നതൊടെ വിഷ്ണുവിനെ തിരികെ ജയിലിലേക്ക് മാറ്റും. കഴിഞ്ഞ മാസം നാലിനാണ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിനെ അമിത വേഗത്തിലെത്തിയ ഥാർ ജീപ്പ് ഇടിച്ച് തെറിപ്പിക്കുന്നത്.

ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാക്കിയ കിളിമാനൂര്‍ സ്വദേശികളായ രജിത്തും അംബികയും ദിവസങ്ങളോളം ജീവന് വേണ്ടി മല്ലിട്ട് മരണത്തിന് കീഴടങ്ങി. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടു. വിഷ്ണുവിനെ പിടികൂടി പോലീസിൽ ഏല്‍പിച്ചു. അന്നേ ദിവസം കേസ് എടുക്കാതിരുന്ന പോലീസ് വിഷ്ണുവിനെ പിറ്റേന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പറഞ്ഞയക്കുകയും ചെയ്തു. ഇതിന് ശേഷം ഇയാള്‍ ഒളിവിലും പോയി. കേരളം വിട്ട വിഷ്ണു ഡിണ്ടിഗൽ, തേനി തുടങ്ങി തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. മുൻകൂർ ജാമ്യപേക്ഷ സെഷൻസ് കോടതി തള്ളിയതിന് പിന്നാലെ പാറശ്ശാലയിൽ നിന്നാണ് പോലീസ് വിഷ്ണുവിനെ പിടികൂടുന്നത്.

വാഹനത്തിൽ താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിഷ്ണു പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന ഫയര്‍ഫോഴ്സ് പോലീസ് ഐഡി കാര്‍ഡുകള്‍ സുഹൃത്തുക്കളുടേതാണ്. ടോള്‍ ബൂത്തുകള്‍ കടന്നു പോകാനാണ് ഇത് വാഹനത്തിൽ സൂക്ഷിച്ചതെന്നും മൊഴി നൽകി. ഐഡി കാര്‍ഡിന്‍റെ ഉടമകള്‍ അപകട സമയത്ത് കിളിമാനൂരിൽ ഇല്ലായിരുന്നുവെന്ന് മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ കണ്ടെത്തിയെന്ന് പോലീസ് പറയുന്നു. എന്നാൽ ഇത് ദമ്പതിമാരുടെ കുടുംബം വിശ്വസിക്കുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...

ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിൻ കടത്ത് ; വാളയാറിൽ യുവാവ് പിടിയിൽ

0
പാലക്കാട്: വാളയാറിൽ ലക്ഷങ്ങൾ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയിൽ. ക്രിയാറ്റിൻ ടിന്നിൽ...

മെസ്സി സന്ദർശന വിവാദത്തിൽ നിർണായക കണ്ടെത്തൽ ; കൂടുതൽ വിവരങ്ങൾ പുറത്ത്

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ...