Friday, May 17, 2024 8:28 pm

വിഴിഞ്ഞം കൊലപാതകം : നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്

For full experience, Download our mobile application:
Get it on Google Play

വിഴിഞ്ഞം : വിഴിഞ്ഞത്തെ കൊലപാതക പരമ്പരയിലെ പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. മുല്ലൂരില്‍ ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിനു മുമ്പേ പ്രതികളുടെ വിലപിടിപ്പുള്ള രേഖകളും വസ്ത്രങ്ങളും നേരത്തേ തന്നെ പ്രതികളിലൊരാളായ അല്‍അമീന്റെ സ്ഥലമായ പാലക്കാട്ടേക്ക് കടത്തിയതായി പോലീസ് പറയുന്നു. തെളിവെടുപ്പിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് രേഖകള്‍ കടത്തിയ കാര്യം പ്രതികളായ റഫീക്ക, മകന്‍ ഷെഫീക്ക്, സുഹൃത്ത് അല്‍ അമീന്‍ എന്നിവര്‍ വെളിവാക്കിയത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡുകള്‍, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കുകള്‍, റഫീക്കയുടെ പാസ്പോര്‍ട്ട്, മറ്റ് ആനുകൂല്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ദിവസം അല്‍അമീനുമായി പാലക്കാട്ട് തെളിവെടുപ്പിനെത്തിയ വിഴിഞ്ഞം സി.ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കണ്ടെടുത്തു.

നേരത്തേ ലക്ഷദ്വീപ്, മാലദ്വീപ് എന്നിവിടങ്ങളില്‍ തൊഴിലെടുത്തിരുന്ന റഫീക്കക്ക് അവിടങ്ങളിലും ബന്ധമുള്ളതായി പോലീസ് പറയുന്നു. കൊലക്കു ശേഷം മുന്‍കൂട്ടിയുള്ള തീരുമാനമനുസരിച്ച്‌ സ്വകാര്യ ബസില്‍ പാലക്കാട്ടേക്ക് രക്ഷപ്പെടുന്നതിനിടെയാണ് കഴക്കൂട്ടത്തു ബസില്‍നിന്ന് പ്രതികളെ പോലീസ് പിടികൂടിയത്. ശാന്തകുമാരിയുടെ കൊലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന തെളിവെടുപ്പും തൊണ്ടി ശേഖരണവും ചോദ്യം ചെയ്യലും ചൊവ്വാഴ്ച പൂര്‍ത്തിയായി. കോടതി 10 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടെങ്കിലും ഏഴു ദിവസം കൊണ്ടു തന്നെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

ഇതോടെ, വിഴിഞ്ഞം പോലീസ് പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രധാന പ്രതികളിലൊരാളായ അല്‍അമീന് കോവിഡ് സ്ഥിരീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെയും വെട്ടിലാക്കി.അല്‍അമീനെയാണ് എല്ലായിടത്തെയും തെളിവെടുപ്പിനും തൊണ്ടി മുതല്‍ ശേഖരണത്തിനുമായി പോലീസ് കൊണ്ടുപോയത്. ഇതുവഴി അന്വേഷണ സംഘത്തിലെ നിരവധി പോലീസുകാര്‍ക്ക് ഇയാളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായതാണ് ആശങ്ക.

കോവളത്തെ 14കാരിയുടെ കൊലപാതകക്കേസിലെ പ്രതികള്‍ കൂടിയായ റഫീക്കയെയും മകന്‍ ഷെഫീക്കിനെയും ചോദ്യം ചെയ്യലിനായി കോവളം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. തിങ്കളാഴ്ചയോടെ കൊലപാതക സംഘത്തെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചതായി കോവളം പോലീസ് അറിയിച്ചു. അഞ്ചു വര്‍ഷം മുമ്പ് കല്ലുവെട്ടാന്‍ കുഴിയില്‍ നടന്ന യുവതിയുടെ മരണത്തിലെ ദുരൂഹതയുടെ കെട്ടഴിക്കുന്നതിനുള്ള ദൗത്യവും 14കാരിയുടെ മരണത്തിന്റെ അന്വേഷണചുമതലയും ഇനി കോവളം പോലീസിന്റെ ചുമതലയിലാണ്. സി.ഐ പ്രൈജുവിനാണ് അന്വേഷണ ചുമതല. വിഴിഞ്ഞം പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ നല്‍കിയ മൊഴികളടങ്ങിയ ഫയലുകള്‍ കോവളം പോലീസിന് കൈമാറി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയം 2025 ഓഗസ്റ്റില്‍ പൂര്‍ത്തിയാകും ; മന്ത്രി വീണാ ജോര്‍ജ്...

0
പത്തനംതിട്ട : കെ.കെ. നായര്‍ ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി ആരോഗ്യ...

ബലിപെരുന്നാള്‍ ; കുവൈത്തിൽ ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധിക്ക് സാധ്യത

0
കുവൈത്ത് സിറ്റി: കുവൈത്തില്‍ ബലിപെരുന്നാളിന് ഒമ്പത് ദിവസം നീണ്ടു നില്‍ക്കുന്ന അവധി...

കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍ ; വിദ്യാര്‍ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

0
ചെന്നൈ :തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് വിദ്യാര്‍ഥി...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപകടകരമായി നില്‍ക്കുന്ന വൃക്ഷങ്ങളും മരച്ചില്ലകളും മുറിച്ചു മാറ്റണം തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വ്യക്തികളുടെയും...