Saturday, April 12, 2025 1:24 am

അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവ് : മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ്.ശിവകുമാറിനെതിരെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ബിനാമിയായ എം.രാജേന്ദ്രനെ മുന്‍നിര്‍ത്തി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറില്‍ ആകെ നാല് പ്രതികളാണുള്ളത്. ശിവകുമാറിനെ കൂടാതെ ശിവകുമാറിന്റെ  ബിനാമികള്‍ എന്നാരോപിക്കപ്പെടുന്ന ശാന്തിവിള രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, സുഹൃത്ത് അഡ്വ. എന്‍.എസ്. ഹരികുമാര്‍ എന്നിവരും കേസില്‍ പ്രതികളാണ്. വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കേസ് അന്വേഷിക്കുന്നത്.

എംപി, എംഎല്‍എ, മന്ത്രി പദവികള്‍ ദുരുപയോഗം ചെയ്തു ശിവകുമാര്‍ അനധികൃതമായി സ്വത്തു സമ്പാദിച്ചെന്നാണു വിജിലന്‍സിനു ലഭിച്ച പരാതി. കഴിഞ്ഞ ശനിയാഴ്ചയാണ്  വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിക്കൊണ്ട് ആഭ്യന്തര സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചത്. അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. മന്ത്രിയായിരിക്കെ ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുവെന്ന പരാതികളെ തുടര്‍ന്ന് ശിവകുമാറും അടുത്ത ബന്ധുക്കളും ജീവനക്കാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നു. ഇതില്‍ നാലു പേര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്നാണ് വിജിലന്‍സിന്റെ  പ്രാഥമിക കണ്ടെത്തല്‍.

പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്നു വിജിലന്‍സ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച സര്‍ക്കാര്‍ 1988 ലെ അഴിമതി നിരോധന നിയമം അനുസരിച്ചാണ് അനുമതി നല്‍കിയത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

0
കല്ലറകടവ് ആണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2025-26 അധ്യയന വര്‍ഷം യു.പി, ഹൈസ്‌ക്കൂള്‍...

പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങള്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികള്‍ക്കുള്ള പാചക ഉപകരണങ്ങളുടെ...

കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് കഡാവര്‍ അറ്റന്‍ഡറെ തിരഞ്ഞെടുക്കുന്നു

0
പത്തനംതിട്ട :  കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ കഡാവര്‍...

സ്വന്തം ശരീരം പരീക്ഷണശാലയാക്കിയ മനുഷ്യസ്നേഹിയാണ് ഡോ. ഹനിമാനെന്ന് ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : ലോകജനതയ്ക്കായി സ്വന്തം ശരീരം പരീക്ഷണ ശാലയാക്കിയ മനുഷ്യ സ്നേഹിയാണ്...