കൊച്ചി : മേൽപ്പാലം തുറന്നിട്ടും കുരുക്കഴിയാതെ വൈറ്റില ജങ്ഷന്‍. സിഗ്നൽ സംവിധാനത്തിലെ ആശയക്കുഴപ്പവും മേൽപ്പാലത്തിന് ചേർന്നുള്ള റോഡുകൾക്ക് വീതിയില്ലാത്തതുമാണ് ഗതാഗതക്കുരുക്കിന് കാരണം. പാലം കഴിഞ്ഞ് റോഡിന് വീതി ഇല്ലാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഒപ്പം സിഗ്നലിലെ ആശയക്കുഴപ്പവും ഗതഗതക്കുരുക്കുണ്ടാക്കുന്നു.
മേല്‍പ്പാലം തുറന്നതറിഞ്ഞ് കൂടുതല്‍ വാഹനങ്ങളെത്തിയതാകാം കുരുക്കിന് കാരണമായതെന്നാണ് ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാല്‍ ഈ കുരുക്കിന് കാരണം മേൽപ്പാലം കഴിഞ്ഞുള്ള റോഡിന്റെ വീതി കുറവായതും പാലത്തിനടിയിലെ പുതിയ സിഗ്‌നല്‍ സംവിധാനത്തിലെ ആശയക്കുഴപ്പവും ഗതാഗതക്രമീകരണങ്ങളുടെ പോരായ്മയുമായിരുന്നു. പാലത്തിനടിയില്‍ തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കും തിരിയുന്നിടത്തും കടവന്ത്രക്ക് തിരിയുന്നിടത്തുമാണ് കൂടുതല്‍ ഗതാഗതക്കുരുക്ക്.