Friday, July 4, 2025 1:54 pm

വടക്കഞ്ചേരി അപകടം : കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. കെ.എസ്.ആര്‍.ടി.സി ബസ് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്.

അപകടമുണ്ടായ സ്ഥലത്തിനു 200 മീറ്റര്‍ മുന്നെ ആളെ ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയതിനു ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. അത് കൊണ്ട് തന്നെ ബ്രേക്കിടേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ ടൂറിസ്റ്റ് ബസിന്റെ വേഗത 97 കിലോമീറ്ററായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഇന്ന് ട്രന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കും. കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും മൊഴിയും ഇന്ന് രേഖപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍.

അതേസമയം വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൂടാതെ ഇയാള്‍ യാത്രക്കിടെ നിന്നു കൊണ്ട് വണ്ടിയോടിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസവും പുറത്തു വന്നിരുന്നു. അപകടത്തില്‍പ്പെട്ട ബസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ അമിത വേഗതയില്‍ സഞ്ചരിച്ചെന്ന അലര്‍ട്ട് വന്നിട്ടും ബസ് ഉടമ അരുണ്‍ അവഗണിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുന്നറിയിപ്പ് കണക്കിലെടുത്ത് അരുണ്‍ ഇടപെട്ടിരുന്നെങ്കില്‍ വടക്കഞ്ചേരി അപകടം ഒഴിവാക്കാമായിരുന്നെന്നും അന്വേഷണസംഘം വിലയിരുത്തി. പ്രേരണാക്കുറ്റം ചുമത്തി ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ ബാധിതയായ യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു ; വിശദമായ സമ്പർക്ക പട്ടിക ഉടൻ

0
തിരുവനന്തപുരം : നിപ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിനിയായ യുവതിയുടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍...

അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരോട് എയർ ഇന്ത്യയുടെ ക്രൂരത ; നഷ്ടപരിഹാരം കുറക്കാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം

0
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരോട് എയർ ഇന്ത്യയുടെ ക്രൂരത. ഉറ്റവർ നഷ്ടപ്പെട്ടവരുടെ...

വെളിച്ചെണ്ണയുടെ വിലയിൽ കൈ പൊള്ളി കേരളം

0
പരപ്പനങ്ങാടി: മണ്ഡരിയിൽ മനം മടുത്ത് തെങ്ങിൻ തോപ്പുകളെ അവഗണിച്ച കേരകർഷകർ നാളികേരത്തിന്...

കോട്ടയം മെ‍ഡിക്കല്‍ കോളേജ് അപകടം ; ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും മുൻനിർത്തി ഹൈക്കോടതി ഇടപെടൽ...

0
കൊച്ചി: കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന...