വാളയാർ കേസ് : വ്യാജമൊഴി നൽകാൻ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ നിർബന്ധിച്ചെന്ന് പെൺകുട്ടികളുടെ അമ്മ

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : വാളയാര്‍ കേസില്‍ വ്യാജമൊഴി നല്‍കാന്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എം.ജെ സോജന്‍ നിര്‍ബന്ധിച്ചെന്ന് പെണ്‍കുട്ടികളുടെ അമ്മ. ഈ വിവരം അറിയിച്ചിട്ടും സി.ബി.ഐ ഉദ്യോഗസ്ഥര്‍ തള്ളികളഞ്ഞെന്നും അമ്മ പറഞ്ഞു. മൂത്ത പെണ്‍കുട്ടി മരിച്ച്‌ അഞ്ചാം ചരമവാര്‍ഷിക ദിനത്തിലാണ് പുതിയ വെളിപെടുത്തല്‍. രണ്ട് പ്രതികള്‍ പീഡിപ്പിക്കുന്നത് കണ്ടു എന്ന വ്യാജമൊഴി നല്‍കാന്‍ ഡി.വൈ.എസ്.പിയായിരുന്ന സോജന്‍ നിര്‍ബന്ധിച്ചു വെന്നാണ് പെണ്‍കുട്ടികളുടെ അമ്മപറയുന്നത്.

നീതി ലഭ്യമാക്കണമെന്ന് ആവശ്യപെട്ട് സമരം തുടരനാണ് സമര സമിതിയുടെ തീരുമാനം. മാതാപിതാക്കളുടെ നുണ പരിശോധന നടത്തണമെന്നും സമരക്കാര്‍ ആവശ്യപെട്ടു. 2017 ജനുവരി 13 നാണ് ആദ്യ പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തു എന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നത്. മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന വാദം സി.ബി.ഐ തള്ളിയത്. എന്നാല്‍ ഇളയ പെണ്‍കുട്ടിയെ കൊലപെടുത്തിയതാണെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...

ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി നേതാവിന് മുൻകൂർ ജാമ്യം. ബിജെപി...

ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ മലപ്പുറം സ്വദേശികളായ...

0
പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്ത...