വാളയാര്‍ കേസ് : സര്‍ക്കാര്‍ അഭിഭാഷകര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : വാളയാര്‍ കേസില്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കേ സര്‍ക്കാര്‍ അഭിഭാഷകര്‍ വാളയാറിലെത്തി മാതാപിതാക്കളെ കണ്ടു. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തതയുണ്ടെങ്കിലും നിലവിലെ തെളിവുകള്‍ പോലും കൃത്യമായി പോക്‌സോ കോടതിയില്‍ എത്തിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷക സംഘം കുറ്റപ്പെടുത്തി.

വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ സംഘമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടത്. കേസില്‍ തുടരന്വേഷണം എന്ന മാതാപിതാക്കളുടെ അപ്പീലിന്മേല്‍ ഈ മാസം ഒന്‍പതിന് ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് സന്ദര്‍ശനം. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും ഉള്ള തെളിവുകള്‍ പോലും വിചാരണ കോടതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് സംഘം വിലയിരുത്തി. ശാസ്ത്രീയമായ തെളിവുകലുടെ അടിസ്ഥാനത്തില്‍ നീതി ലഭ്യമാക്കുമെന്നും സംഘം പറഞ്ഞു.

എന്നാല്‍ പുനരന്വേഷണം എന്നത് നിയമപരമായി സാധ്യമല്ലെന്നും തുടരന്വേഷണം മാത്രമേ നിലനില്‍ക്കുള്ളൂ എന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ പറഞ്ഞത്. ആവശ്യമെങ്കില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ നിക്കോളാസ് ജോസഫ് വ്യക്തമാക്കി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ സുരേഷ് ബാബു തോമസ്, സീനിയര്‍ ഗവ. പ്ലീഡര്‍മാരായ എസ്.യു നാസര്‍ , സി.കെ സുരേഷ് എന്നിവരും അഭിഭാഷക സംഘത്തിലുണ്ടായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....