Tuesday, May 21, 2024 1:39 pm

മണിമലയാറിന്റെ തീരത്ത് ജലക്ഷാമം രൂക്ഷം ; പ്രദേശവാസികള്‍ വില കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥ

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍ : പ്രളയംമൂടിയ തീരങ്ങളില്‍ വറുതിയുടെ നാളുകള്‍. രണ്ടുമാസം മുന്പ് കുത്തിയൊഴുകിയ മണിമലയാര്‍ ഇന്ന് ഇടമുറിഞ്ഞും മണല്‍പരപ്പ് തെളിഞ്ഞും കിടക്കുന്നു. ജലസമ്പുഷ്ടമായിരുന്ന നദിയില്‍ അവശേഷിക്കുന്നത് കെട്ടിക്കിടക്കുന്ന വെള്ളം മാത്രം. കോട്ടാങ്ങലിലെ മുണ്ടോലിക്കടവ് പാലത്തിനു താഴെ മണിമലയാര്‍ കരയായി മാറി. മണല്‍ക്കൂനകള്‍ മാത്രമാണ് ഈ ഭാഗത്തു കാണാനുള്ളത്. ഒക്ടോബറിലെ മഴയില്‍ പാലം കവിഞ്ഞ് ഒരാള്‍ പൊക്കത്തില്‍ വെള്ളമെത്തിയിരുന്നു. അതിന്റെ സ്മരണയില്‍ പാലത്തിനു താഴെ ഇപ്പോഴും മാലിന്യങ്ങളും മറ്റും തടഞ്ഞു കിടപ്പുണ്ട്.

നദിയില്‍ വെള്ളം കുറഞ്ഞതോടെ തീരത്തെ കിണറുകളും വറ്റി. ജലഅതോറിറ്റി വെള്ളം പമ്പുചെയ്തുവരുന്ന കിണറുകളിലും ജലനിരപ്പ് താഴ്ന്നു. മണിമലയാറിന്റെ തീരമായതിനാല്‍ രണ്ടാഴ്ചയിലൊരിക്കലാണ് ജലഅതോറിറ്റി പമ്പിംഗ് നടത്തിവന്നിരുന്നത്. പൈപ്പ് പൊട്ടലും മറ്റും കാരണം തീരനിവാസികള്‍ക്ക് ജലഅതോറിറ്റിയുടെ പദ്ധതിയില്‍ നിന്നുള്ള വെള്ളം മിക്കപ്പോഴും പ്രയോജനപ്പെടാറുമില്ല. ഇരുമ്പു പൈപ്പുകള്‍ കഴിഞ്ഞവര്‍ഷം സ്ഥാപിച്ചെങ്കിലും ഇതിലൂടെ വെള്ളമൊഴുക്കി തുടങ്ങിയതുമില്ല. ആലപ്രക്കടവ്, പുല്ലാന്നിപ്പാറ, ഇളംപ്ലാവ് തുടങ്ങിയ പ്രദേശങ്ങള്‍ കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായിക്കഴിഞ്ഞു. പുല്ലാന്നിപ്പാറ, ഇളംപ്ലാവ് പ്രദേശങ്ങളില്‍ ജലഅതോറിറ്റിയുടെ പൈപ്പ് ലൈനും എത്തിയിട്ടില്ല. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പഞ്ചായത്തുവക ടാങ്കറുകള്‍ സ്ഥാപിച്ച്‌ വെള്ളം നിറയ്ക്കണമെന്നാവശ്യമാണ് നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്നത്. വില കൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. വേനല്‍ച്ചൂട് രൂക്ഷമാകുന്നതോടെ ജലക്ഷാമം ഇനിയുള്ള ദിവസങ്ങളില്‍ അതിരൂക്ഷമായിരിക്കുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

16 വയസ് വരെ കുട്ടികളെ നവമാധ്യമങ്ങളിൽ നിന്ന് വിലക്കണം ; നിർദ്ദേശവുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി

0
സിഡ്നി: യുവതലമുറയുടെ മാനസികാരോഗ്യം കണക്കിലെടുത്ത് സുപ്രധാന നിരീക്ഷണവുമായി ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി...

പൂവൻപാറയിലെ അനധികൃത പാർക്കിംഗ് അപകടക്കെണിയാകുന്നു

0
കോന്നി : കോന്നി പൂവൻപാറയിൽ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതക്ക് ഇരുവശങ്ങളിലുമായി...

അത്തനേഷ്യസ്‍ യോഹാൻ മെത്രാപ്പൊലീത്തയ്ക്ക് വിട! സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ; തിരുവല്ലയിൽ അന്ത്യവിശ്രമം

0
പത്തനംതിട്ട: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം...

‘പ്രായശ്ചിത്തമായി മൂന്നു ദിവസം വ്രതമെടുക്കും’ ; ‘ജഗന്നാഥൻ മോദി ഭക്തൻ’ പരാമർശത്തിൽ മാപ്പുപറഞ്ഞ്...

0
ഭുവനേശ്വർ: ഭഗവാൻ ജഗന്നാഥൻ നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന വിവാദ പരാമർശത്തിനു പിന്നാലെ...