വയനാട് നിയമനക്കോഴ : ക്രമക്കേടുകള്‍ കണ്ടെത്തി മന്ത്രി വി എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയനാട് ജില്ലയില്‍ എന്‍. എം. വിജയന്‍റെയും അദ്ദേഹത്തിന്‍റെ മകന്‍റെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതായി പറയപ്പെടുന്ന സഹകരണ ബാങ്ക് നിയമനക്കോഴ സംബന്ധിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. സഹകരണ വിജിലന്‍സ് ഓഫീസ് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ (വിജിലന്‍സ്) കണ്ണൂര്‍, എറണാകുളം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) കാര്യാലയത്തിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വകുപ്പുതല പ്രാഥമിക അന്വേഷണത്തിലാണ് ഇത് കണ്ടത്തിയത്.

സുല്‍ത്താന്‍ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് (ക്ലിപ്തം നമ്പര്‍ ഡി. 2034) , സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ എല്‍.എല്‍ 11) , പൂതാടി സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ എഫ്.1011), മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ എഫ്.490), സുല്‍ത്താന്‍ബത്തേരി സഹകരണ കാര്‍ഷിക ഗ്രാമ വികസന (ബാങ്ക് ക്ലിപ്തം നമ്പര്‍ ഡബ്. 299) തുടങ്ങിയ സംഘങ്ങളിലാണ് നിയമനങ്ങളില്‍ ക്രമക്കേഡുകള്‍ കണ്ടെത്തിയിരിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയമനങ്ങള്‍ സംഘങ്ങളില്‍ നടന്നിട്ടുള്ളതായിട്ടാണ് വകുപ്പുതല പ്രാഥമിക അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളില്‍ കേരള സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പരിശോധന നടത്തുന്നതിന് സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ (ജനറല്‍) കെ.കെ.ജമാലിനെ നിയോഗിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

ഇതിന് പുറമെ കൂടാതെ എന്‍. എം. വിജയന് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ 63.72 ലക്ഷം രൂപ വായ്പാ ബാധ്യതയും, സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്കില്‍ 29.49 ലക്ഷം രൂപ സ്വന്തം പേരിലും, മകന്‍റെ പേരിലുള്ള ജാമ്യത്തില്‍ 11.26 ലക്ഷം രൂപയും വായ്പാ ബാധ്യത നിലവിലുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തിയിട്ടുണ്ട്. എം.എല്‍.എ-മാരായ ലിന്‍റോ ജോസഫ്, കെ പി കുഞ്ഞ് മുഹമ്മദ് കുട്ടി മാസ്റ്റര്‍, കാനത്തില്‍ ജമീല, പി. ടി. എ റഹിം എന്നീ എം.എല്‍.എ മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ഇക്കാര്യങ്ങള്‍ മന്ത്രി അറിയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരം കാടുകയറുന്നു; വൃത്തിയാക്കാന്‍ നടപടിയില്ല

0
പത്തനംതിട്ട : നാടെങ്ങും മഴക്കാല പൂര്‍വ്വ ശുചീകരണം നടക്കുമ്പോള്‍ നിരവധി രോഗികള്‍ ദിവസവും...

മാക്കൂട്ടം ചുരത്തില്‍ ചെങ്കല്‍ലോറിയും കാറും കൂട്ടിയിടിച്ചു ; യുവാവിന് ദാരുണാന്ത്യം

0
കണ്ണൂര്‍ : മാക്കൂട്ടം ചുരം റോഡില്‍ പെരുമ്പാടിക്ക് സമീപം മിനി ലോറിയും...

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...