കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ 17 കുടുംബങ്ങളിൽ ആരും അവശേഷിക്കുന്നില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഈ കുടുംബങ്ങളിലെ 65 പേർ മരിച്ചു. 119 പേരെ കണ്ടെത്താനായിട്ടില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ സി.ഇ. ഉണ്ണികൃഷ്ണൻ മുഖേന ഫയൽചെയ്ത വിശദീകരണത്തിൽ വ്യക്തമാക്കി. ആറ് ക്യാമ്പുകളിലായി 276 പേർ താമസിക്കുന്നുണ്ട്. ഉരുൾ 86,000 ചതുരശ്ര കിലോമീറ്ററിൽ നാശംവിതച്ചു. നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽനിന്ന് കൂടുതൽ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണമടക്കമുള്ള കാര്യങ്ങളിൽ ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവരുമായി ചർച്ചനടത്തിയതായും വിശദീകരണത്തിൽ പറയുന്നു. വീടുകൾക്ക് മാസവാടകയായി 6000 രൂപവീതം നൽകും. 75 സർക്കാർ ക്വാർട്ടേഴ്‌സുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി. ഇതിൽ 83 കുടുംബങ്ങൾക്ക് താമസിക്കാം. 177 കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ ഉടമകൾ തയ്യാറായിട്ടുണ്ട്. ഇതിൽ 22 കുടുംബങ്ങൾ താമസം തുടങ്ങി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























