ജറുസലേം: പലസ്തീൻ രാഷ്ടസ്ഥാപനത്തിന് വിശ്വസനീയമായ നടപടിയുണ്ടാകാതെ ഇസ്രയേലുമായി ബന്ധംസ്ഥാപിക്കുകയോ ഗാസയുടെ പുനർനിർമാണത്തിനു സഹായിക്കുകയോ ചെയ്യില്ലെന്ന് സൗദി അറേബ്യ പറഞ്ഞു. സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യമറിയിച്ചത്. പലസ്തീൻരാഷ്ട്രമെന്ന നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തള്ളിയ പശ്ചാത്തലത്തിലാണ് ഫർഹാൻ രാജകുമാരന്റെ പ്രതികരണം.
ഒക്ടോബർ ഏഴിന് ഗാസയിൽ യുദ്ധമാരംഭിക്കുന്നതിനുമുമ്പ് ഇസ്രയേലും സൗദിയും തമ്മിൽ ബന്ധമുണ്ടാക്കാൻ യു.എസിന്റെ മധ്യസ്ഥതയിൽ ശ്രമം നടന്നിരുന്നു. ഇതിനുള്ള കരാറാകുകയാണെന്നും അത് പശ്ചിമേഷ്യയെ മാറ്റിമറിക്കുമെന്നും സെപ്റ്റംബറിൽ നെതന്യാഹു പറഞ്ഞിരുന്നു.





























