ബംഗളൂരു: തിങ്കളാഴ്ചയും കനത്ത മഴ തുടരുന്ന കർണാടകയിൽ അഞ്ചുപേർ മരിച്ചു. അടിപ്പാതയിലും ചെറുറോഡുകളും വെള്ളത്തിലായത് മൈസുരു– ബംഗളൂരു ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് കാരണമായി.
ഡ്രെയ്നേജ് സംവിധാനത്തിലെ അപാകമാണ് ദേശീയപാതയുടെ ദുരവസ്ഥയുടെ കാരണമെന്ന് ഉന്നയിച്ച് നിരവധിപേർ കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയോട് ട്വിറ്ററിലൂടെ പരാതിപ്പെട്ടു.തീരമേഖലയായ ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉടുപി ജില്ലകളിലും മിന്നലോടുകൂടി ശക്തമായ മഴപെയ്തു. ആയിരം ഏക്കറോളം കൃഷിഭൂമി വെള്ളത്തിനടിയിലായി.





























