തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പാർട്ടിയിൽ നിർണ്ണായകമായ നേതൃതല ചർച്ചകൾക്കാണ് ഇന്ന് തുടക്കമാകുന്നത്. തിരുവനന്തപുരത്ത് എകെജി സെന്ററിൽ നടക്കുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ആരാകും പ്രതിപക്ഷ നേതാവ് എന്ന കാര്യത്തിൽ ഇന്നൊരു തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിലവിൽ കാവൽ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവാകുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം ഈ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കേരള ഘടകത്തെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി നിലവിൽ ബേക്കറി ജംഗ്ഷന് സമീപമുള്ള വാടക വീട്ടിലാണ് താമസമെന്നും രാവിലെ ഒൻപതര മണിയോടെ അദ്ദേഹം യോഗത്തിനായി എകെജി സെന്ററിലേക്ക് തിരിക്കുമെന്നുമാണ് വിവരം. തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും പാർട്ടി സെക്രട്ടറി ചുരുങ്ങിയ സമയം മാത്രമാണ് മാധ്യമങ്ങളുമായി സംസാരിച്ചത്.






























