ബീഹാർ : കിഴക്കൻ ചമ്പാരനിലെ മോത്തിഹാരിയിൽ ഭർത്താവ് ഭാര്യയുടെ കാമുകനെ കൊന്ന് മൃതദേഹം കുഴിച്ചിട്ടതായി റിപ്പോർട്ട്. യുവാവിനെ കാണാതായതിനെ തുടർന്ന് വിഷയം പോലീസ് സ്‌റ്റേഷനിലെത്തുകയും, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകത്തിന്റെ കഥ പുറത്ത് വന്നത്. പിപ്ര പൊലീസ് സ്റ്റേഷനിലെ ഹർനാരായണ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഭാര്യയുടെ അവിഹിത ബന്ധം മനസ്സിലാക്കിയ ഭർത്താവ് ശുഭ്‌ലാൽ എന്നയാളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. സംഭവം നടന്നു കുറച്ച് ദിവസങ്ങൾക്ക് ശേഷം മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ശുഭലാലിന്റെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറംലോകം അറിയുന്നത്. സംഭവത്തിൽ പ്രതികളായ അശോക് റാമിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം , പ്രതികളെ പിടികൂടിയെങ്കിലും മരണപ്പെട്ട യുവാവിന്റെ മൃതദേഹം ആദ്യഘട്ടത്തിൽ കണ്ടെത്താനായിരുന്നില്ല. തുടർന്ന് രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതികൾ താമസിച്ചിരുന്ന അതേ ഗ്രാമത്തിലെ സത്യേന്ദ്ര ഗിരിയുടെ പറമ്പിൽ മണ്ണ് കുഴിച്ച് ശുഭ്‌ലാൽ റാമിൻ്റെ മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. അശോക് റാമിൻ്റെ ഭാര്യ ലളിതാ ദേവിയുമായി ശുഭലഭ് റാമിന് അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033