വന്യമൃഗ ആക്രമണം സര്‍ക്കാരിന്‍റെ പരാജയം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയോര ജില്ലയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗ ആക്രമണങ്ങളില്‍നിന്നും സംരക്ഷണം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാരും വനംവകുപ്പും പൂര്‍ണ്ണമായി പരാജയപ്പെട്ടതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം തണ്ണിത്തോട് ഏഴാം തലയില്‍ യുവാവ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ പമ്പാവാലി പി.ആര്‍.സി മലയില്‍ ബിജു.കെ.മാത്യുവിനെ സ്വന്തം വീട്ടുമുറ്റത്തുവെച്ച് ആന ചവിട്ടിക്കൊന്നത് ദാരുണമായ സംഭവമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. ഈ ആന ഇതിനുമുമ്പ് രണ്ടുപേരെ കൊലപ്പെടുത്തിയതാണെന്ന വസ്തുത നിലനില്‍ക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ വനംവകുപ്പ് അധികൃതര്‍ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ട്.

വന്യജീവി ആക്രമണങ്ങള്‍ മൂലം ഈ മേഖലയിലെ ജനങ്ങള്‍ക്ക് ജീവിക്കുവാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. വളരെയധികം ബുദ്ധിമുട്ടി കൃഷി ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ കാര്‍ഷിക വിളകള്‍ കാട്ടുമൃഗങ്ങള്‍ വ്യാപകമായി നശിപ്പിക്കുന്ന സ്ഥിതിവിശേഷമാണുള്ളതെന്നും ഇത് തടയുന്നതിന് വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലികള്‍, കിടങ്ങുകള്‍, മറ്റു പ്രതിരോധ നടപടികള്‍ തുടങ്ങിയവ ക്രമീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വലിയ അലംഭാവമാണ് കാട്ടുന്നതെന്നും ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം ലാപ്സായി കളഞ്ഞത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ബിജു കെ. മാത്യുവിനെ ആന ചവിട്ടി കൊന്നതില്‍ പ്രതിഷേധിച്ച് ജനങ്ങളോടൊപ്പം പ്രതിഷേധ സമരം നടത്തിയ ആന്‍റോ ആന്‍റണി എം.പി യെ കുറ്റപ്പെടുത്തുവാനും അപഹസിക്കുമാനുമാണ് വനംവകുപ്പ് മന്ത്രി ശ്രമിക്കുന്നത്. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വനംവകുപ്പ് മന്ത്രിയെന്ന നിലയില്‍ പൂര്‍ണ്ണ പരാജയമാണെന്ന് ജനങ്ങള്‍ മുന്‍പേ വിലയിരുത്തിയതാണെന്നും നിരവധി പ്രശ്നങ്ങളുയര്‍ത്തി സമരം ചെയ്യുമ്പോള്‍ ഓഫീസിലിരുന്ന് ചാനലുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വനംമന്ത്രി പിണറായി മന്ത്രിസഭയിലെ ഏറ്റവും മോശപ്പെട്ട മന്ത്രിയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു. സംസ്ഥാന വനംവകുപ്പ് വനം കൊള്ളക്കാരുടെ താവളമാണെന്നും അതിനുവേണ്ട ഒത്താശ ചെയ്യുന്നത് വനം വകുപ്പ് മന്ത്രിയാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

പമ്പാവാലിയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജു. കെ. മാത്യൂസിന്‍റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും കുടുംബത്തിലെ അവകാശികള്‍ക്ക് സര്‍ക്കാര്‍ വകുപ്പില്‍ ജോലിയും നല്‍കിയില്ലെങ്കില്‍ ഡി.സി.സി നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പില്‍ പറഞ്ഞു. സംഭവം അറിഞ്ഞ ഉടന്‍തന്നെ കര്‍ഷകരെയും ജനവിഭാഗങ്ങളെയും അണിനിരത്തി പോലീസ് സ്റ്റേഷന്‍ ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി ജില്ലാ കളക്ടറേയും ഡി.എഫ്.ഒ യേയും വിളിച്ചുവരുത്തി വിഷയം ചര്‍ച്ച ചെയ്യുകയും മതിയായ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ റോഡ്, പോലീസ് സ്റ്റേഷന്‍ ഉപരോധങ്ങള്‍ ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയ ആന്‍റോ ആന്‍റണി എം.പി യെ ഡി.സി.സി പ്രസിഡന്‍റ് അഭിനന്ദിച്ചു. അധികൃതര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കുവാനും വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണുവാനും തയ്യാറായില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എസ്എഫ്ഐക്കെതിരെയുള്ള ബ്ലേഡ് ആരോപണം വ്യാജം? ബാരിക്കേഡ് ദൃശ്യങ്ങൾ പുറത്തുവിട്ട് വെല്ലുവിളിയുമായി എം. ശിവപ്രസാദ്

0
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് കൊണ്ടുവന്നെന്ന പൊലീസ്...

വിലങ്ങാട് വനത്തിനുള്ളിൽ ആളുകൾ കുടുങ്ങിയതായി സംശയം; തെരച്ചിലിനായി പ്രത്യേക സംഘം തിരിച്ചു

0
കോഴിക്കോട്: ജില്ലയിലെ വിലങ്ങാട് വനത്തിനുളളില്‍ ആളുകള്‍ കുടുങ്ങിയെന്ന് സംശയം. വനത്തില്‍ നിന്ന്...

​പണമിടപാട് കേസിൽ കനത്ത തിരിച്ചടി ; മെന്റലിസ്റ്റ് ആദിയും സംവിധായകൻ ജിസ് ജോയും നിയമക്കുരുക്കിലേക്ക്

0
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ മെന്റലിസ്റ്റ് ആദിക്കും സംവിധായകന്‍ ജിസ് ജോയ്ക്കും...

തിരുവനന്തപുരം നഗരസഭയിൽ ഭിന്നത; നടന്നത് നാടകമെന്ന് വി. ജോയ്, ഭരണസ്തംഭനമെന്ന് വി. ശിവൻകുട്ടി

0
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി വി...