പത്തനംതിട്ട : കോട്ടാങ്ങൽ പഞ്ചായത്ത് പ്രദേശത്ത് കൃഷിയിടങ്ങളിൽ നിരന്തരം കൃഷി നാശം വരുത്തുന്നതും മനുഷ്യജീവനു ഭീഷണി ഉയർത്തുന്നതുമായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് അനുമതി നൽകി റാന്നി ഡിഎഫ്ഒ ഉത്തരവായി. പഞ്ചായത്തിൽ ചേർന്ന ജാഗ്രതാസമിതിയുടെ ശുപാർശ പ്രകാരമാണ് നടപടി.
പഞ്ചായത്തിലെ തോക്ക് ലൈസൻസികളായ ജോസ് പ്രകാശ്, കുരുവിള ജോർജ്, ഫോറസ്റ്റ് ഓഫീസർമാരായ എം. ഷിനിൽ, എ.എസ്. നിതിൻ എന്നിവരും ടീമിൽ പങ്കാളികളാകും. ശല്യക്കാരെന്ന് കണ്ടെത്തുന്ന കാട്ടുപന്നികളെ സംഘത്തിലെ ആളുകൾക്ക് വെടിവെയ്ക്കാം. ഇവ ചത്താൽ 1000 രൂപ ലഭിക്കും. ജഡം മറവുചെയ്യുന്നതടക്കമുള്ള നടപടിക്രമങ്ങൾ വനപാലകരുടെ നിയന്ത്രണത്തിലായിരിക്കും.





























