ആനപ്പേടിയിൽ കലഞ്ഞൂർ പാടത്തെ കർഷകർ

For full experience, Download our mobile application:
Get it on Google Play

കോന്നി : പത്തനംതിട്ട, കൊല്ലം ജില്ലകളുടെ അതിർത്തി ഗ്രാമമായ കലഞ്ഞൂർ പാടത്ത് വര്‍ധിച്ചുവരുന്ന കാട്ടാന ശല്ല്യം കർഷകരുടെ ഉറക്കം കെടുത്തുന്നു. കലഞ്ഞൂർ, പത്തനാപുരം, പിറവന്തൂർ പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന പാടത്ത്  ജനവാസമേഖലയിലിറങ്ങുന്ന കാട്ടാനകൾ കൃഷി നശിപ്പിച്ച് മടങ്ങുന്ന സംഭവങ്ങൾ ഇപ്പോൾ പതിവാകുകയാണ്. വനപാലകർ സ്ഥാപിച്ച സൗരോർജ്ജ വേലികൾ തകർത്തുകൊണ്ടാണ് കാട്ടാനകൾ നാട്ടിലിറങ്ങി നാശം വിതയ്ക്കുന്നത്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവായതോടെ എ ഐ വൈ എഫ് കലഞ്ഞൂർ മേഖല സെക്രട്ടറി പ്രശാന്തിന്റെ നേതൃത്വത്തിൽ സി പി ഐ പ്രതിനിധികൾ പത്തനാപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍  ഇക്കാര്യത്തില്‍ അടിയന്തിര നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു.

സൗരോർജ്ജ വേലികൾ പരിപാലിച്ച് പോരുന്ന താത്കാലിക ജീവനക്കാർക്ക് ഒരുവർഷത്തോളമായി മുടങ്ങി കിടക്കുന്ന ശമ്പളം നൽകണമെന്നും സോളാർ വേലികൾ ഇനിയും ആവശ്യമായ സ്ഥലങ്ങളിൽ സ്ഥാപിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും സി പി ഐ കോന്നി മണ്ഡലം സെക്രട്ടേറിയേറ്റംഗം റ്റി തുളസീധരൻ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തിക്കയം പാലത്തിന് സമീപം അപകടഭീഷണിയുയര്‍ത്തി കൂറ്റന്‍ വാകമരം

0
റാന്നി: കാലവർഷം പടിവാതിൽക്കൽ എത്തിനിൽക്കെ അത്തിക്കയം പാലത്തിന് സമീപം റോഡിലേക്ക് പടർന്നുപന്തലിച്ചു...

യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ എസ്ഐമാരെ ചോദ്യം ചെയ്ത് പ്രത്യേക...

0
ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...