ചെങ്ങന്നൂർ : മടവീഴ്ചയെത്തുടർന്ന് വെള്ളത്തിലായ വിത്തുകൾക്കു പകരം പുതിയ നെൽവിത്തുകൾ ലഭിക്കാൻ കാലതാമസം നേരിടും. ചെങ്ങന്നൂർ, മാവേലിക്കര ബ്ലോക്കുകളിലായി 35,000 കിലോ വിത്താണ് പുതിയതായി വേണ്ടിവരുക. വേനൽമഴയ്ക്കു മുൻപ് വിളവെടുക്കേണ്ടതിനാൽ 90 ദിവസത്തിനുള്ളിൽ വിളവെടുപ്പു സാധ്യമാകുന്ന മൂപ്പുകുറഞ്ഞ വിത്തുകൾ വേണമെന്നാണ് കർഷകർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ.എസ്.എസ്.ഡി.എ.യ്ക്കു കത്തു നൽകിയതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മൂപ്പുകുറഞ്ഞ മനുരത്ന പോലെയുള്ള വിത്തുകളാണ് കർഷകർ ആവശ്യപ്പെടുന്നത്. വിളവെടുപ്പിനു കൂടുതൽ ദിവസം വേണ്ടിവരുന്ന ഉമ ഇനി പ്രായോഗികമല്ലെന്നാണ് പാടശേഖരസമിതി ഭാരവാഹികൾ പറയുന്നത്. 367 ഹെക്ടറിലാണ് കൃഷിനാശമുണ്ടായിരിക്കുന്നത്. ഇനി രണ്ടാമതും കൃഷിയിറക്കണമെങ്കിൽ പുറംബണ്ടുകൾ ബലപ്പെടുത്തി. വെള്ളം വറ്റിച്ചശേഷം പാടശേഖരം ഒരുക്കിയെടുക്കണം. ഇതിനു സമയമെടുക്കുന്നതു കൊണ്ടാണ് കർഷകർ മൂപ്പുകുറഞ്ഞ വിത്താവശ്യപ്പെടുന്നത്. സൗജന്യമായിട്ട് വിത്തുകൾ ലഭ്യമാക്കണമെന്നാണ് ആവശ്യം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























