തിരുവനന്തപുരം : പ്രിയദർശിനി ബസുകളിലെ അമിത തിരക്ക് മറയാക്കി മോഷണസംഘങ്ങൾ സജീവമാകുന്നതായി പരാതി. മാല മോഷ്ടാക്കളും പോക്കറ്റടിക്കാരും ഉൾപ്പെടെയുള്ള സംഘങ്ങൾ തിരക്കേറിയ ബസുകൾ തട്ടിപ്പിനും മോഷണത്തിനുമായി താവളമാക്കുന്നതായാണ് പരാതി. യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നതിനിടെയാണ് ആഭരണങ്ങളും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച നടത്തുന്നത്. തിരക്കിനിടെ മോഷണം നടക്കുന്നതിനാൽ പലപ്പോഴും യാത്രക്കാർ വിവരം അറിയുന്നത് ബസിൽനിന്ന് ഇറങ്ങിയ ശേഷമായിരിക്കും.
യാത്രക്കാരായ സ്ത്രീകള്‍ ഉള്‍പ്പെടെ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. പ്രതികളുടേതെന്ന് സംശയിക്കുന്ന ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. പിന്നില്‍ തമിഴ്‌നാട് സംഘങ്ങളാണെന്നാണ് വിവരം.
വയനാട് ജില്ല കേന്ദ്രീകരിച്ചാണ് മോഷണ സംഘങ്ങളുടെ പ്രവര്‍ത്തനം. തമിഴ്‌നാട് സ്വദേശികളായ പത്തിലധികം പേരടങ്ങിയ മോഷണ സംഘം പ്രദേശത്തുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഷാള്‍ മറപിടിച്ചാണ് മോഷ്ടാക്കള്‍ സ്ത്രീകളുടെയും വയോധികരുടെയും മാലയും ആഭരണങ്ങളും കവരുന്നത്.





























