തീവ്ര സംഘടനകള്‍ക്ക് വളരാന്‍ വേദിയൊരുക്കുന്നത് പിണറായി വിജയന്‍ ; യോഗി ആദിത്യനാഥ്

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ലൗ ജിഹാദ് തടയയേണ്ടതുണ്ടെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും കേരളത്തില്‍ അതിനെതിരെ നിയമം കൊണ്ടുവരാത്തത് എന്തെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പന്തളം പ്രതാപന്റെ തെരഞ്ഞെടുപ്പു പ്രചാരണവുമായി എത്തിയപ്പോഴാണ് യോഗി ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശ് ഇതിനകം തന്നെ വിധി നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.

എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്ക് വളരാന്‍ വേദിയൊരുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തീവ്ര സംഘടനകളുമായുള്ള സിപിഎമ്മിന്റെ അവിശുദ്ധ ബന്ധം കേരളത്തിന്റെ പൊതു സുരക്ഷയെ ബാധിക്കുമെന്നും യോഗി ആരോപണമുയര്‍ത്തി. മുഖ്യമന്ത്രി ജോലി കൊടുക്കുന്നത് പ്രിയപ്പെട്ടവര്‍ക്കും പാര്‍ട്ടി നോക്കിയുമാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു.

പാവപ്പെട്ട ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്നില്ല. ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകരേയും മത്സ്യത്തൊഴിലാളികളേയും വഞ്ചിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു. ഇടത്-വലത് മുന്നണികള്‍ മാറി മാറി ഭരിച്ചിട്ടും യഥാര്‍ത്ഥ വികസനം കേരളത്തിലുണ്ടായിട്ടില്ല. സ്വര്‍ണക്കടത്തിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കില്‍ മറ്റു മന്ത്രിമാരുടെ ഓഫീസുകളുടെ സ്ഥിതി എന്താണെന്നും യോഗി ചോദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് കൊച്ചി സൈബർ പോലീസ്. സംസ്ഥാന...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം

0
കോഴിക്കോട് : കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കിയിലേക്ക് അന്വേഷണം. സ്വർണം...