മലദ്വാരം വഴി പമ്പ് കയറ്റി ശരീരത്തിനുള്ളിലേക്ക് വായു കടത്തിവിട്ടു ; യുവാവ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് നേരമ്പോക്കിന് നടത്തിയ സംഭവം ഒടുവില്‍ കവര്‍ന്നെടുത്തത് യുവാവിന്റെ ജീവന്‍. ഹൂഗ്ലി ജില്ലയില്‍ സ്ഥിതിചെയ്യുന്ന ജൂട്ട് മില്ലിലെ തൊഴിലാളികള്‍ക്കിടയിലാണ് സംഭവം. ജോലിക്കിടയില്‍ സഹജീവനക്കാര്‍ നടത്തിയ വിനോദത്തിന്റെ ഫലമായി മില്ലിലെ തൊഴിലാളിയായ റഹ്മത്ത് അലി മരിക്കുകയായിരുന്നു.

നവംബര്‍ 16നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രിസമയത്തെ ഷിഫ്റ്റില്‍ ജോലിയെടുക്കുകയായിരുന്നു റഹ്മത്ത് അലി. ഈ സമയം സഹതൊഴിലാളികള്‍ ചേര്‍ന്ന് അലിയെ പിടിച്ചുകൊണ്ടുപോയി. ജോലിക്കിടയില്‍ വിനോദമെന്ന് ഉദ്ദേശിച്ചായിരുന്നു പ്രവൃത്തി.

അലിയുടെ ശരീരത്തിലേക്ക് മലദ്വാരം വഴി പമ്പ്  കയറ്റി. ശേഷം ശരീരത്തിനുള്ളിലേക്ക് വായു കടത്തിവിട്ടു. മില്ലിലെ ജൂട്ട് വൃത്തിയാക്കുന്ന എയര്‍പമ്പാണ് അലിയുടെ ശരീരത്തിലേക്ക് കയറ്റിയത്. നേരമ്പോക്കിനായി ചെയ്ത സഹപ്രവര്‍ത്തകരുടെ പ്രവൃത്തി ഒടുവില്‍ റഹ്മത്ത് അലിയുടെ മരണത്തിലേക്ക് നയിച്ചു.

സഹപ്രവര്‍ത്തകര്‍ ഇത് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ റഹ്മത്ത് അലി എതിര്‍ത്തെങ്കിലും കൂട്ടാക്കിയില്ല. സംഭവത്തിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അലിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തോളം ചികിത്സ നടത്തിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

വായു മര്‍ദ്ദം മൂലം അലിയുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലായെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. മരണം സംഭവിച്ചതോടെ അലിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. സഹപ്രവര്‍ത്തകനായ ഷാസദ ഖാനാണ് കേസിലെ മുഖ്യപ്രതി. ഇയാള്‍ക്കാണ് എയര്‍പമ്പ്  ഉപയോഗിച്ച്‌ മില്ല് വൃത്തിയാക്കുന്നതിനുള്ള ചുമതല ഉണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അടുത്ത വര്‍ഷം സംസ്ഥാനത്ത് മത്തിയുടെ ലഭ്യതയില്‍ കുറവുണ്ടാകുമെന്ന് സിഎംഎഫ്ആര്‍ഐ

0
കൊച്ചി : സമുദ്ര ഉഷ്ണതരംഗങ്ങള്‍ക്ക് കാരണമാകുന്ന എല്‍ നിനോ പ്രതിഭാസം കാരണം...

എഫ്സിആർഎ ; അമിത്ഷായെ കണ്ട് സിബിസിഐ

0
ന്യൂഡൽഹി : രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും എതിരായതിനാൽ, കേന്ദ്രം...

മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗം തത്സമയം സ്‌കൂളിൽ പ്രദർശിപ്പിച്ചു ; പ്രധാന...

0
കരൂർ : തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ കരൂർ സന്ദർശനത്തിനിടെ...

വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ 3000-ത്തിലധികം സ്കൂൾ അധ്യാപകരെ പിരിച്ചുവിടാൻ ബിഹാർ സർക്കാർ

0
പറ്റ്ന: വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ച മൂവായിരത്തിലധികം സ്‌കൂള്‍ അധ്യാപകരെ...