ബെംഗളൂരു: കുമ്പളഗൗഡയിൽ പെൺസുഹൃത്തിന്‍റെ മകളെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പിടിയിൽ. കുമ്പളഗൗഡ സ്വദേശി ദർശൻ ആണ് എഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായത്. പെൺസുഹൃത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി. രാമസാന്ദ്ര ഗവൺമെന്‍റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സിരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ ശിൽപയുടെ ആൺസുഹൃത്ത് ദർശൻ പിടിയിലായത്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട ദർശനെ തുംകൂരു റോഡിൽ നിന്നാണ് കുമ്പളഗൗഡ പോലീസ് കസ്റ്റഡിയിലെടുത്തത്. ശിൽപയുമൊത്തുള്ള നിമിഷങ്ങൾക്ക് കുഞ്ഞ് തടസമാണെന്ന് ആരോപിച്ച് ദർശൻ പതിവായി വഴക്കിട്ടിരുന്നതായി പോലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസവും ഇത്തരത്തിൽ വഴക്ക് നടന്നിരുന്നു.
ഏഴ് വയസ്സുള്ള മകളെ അതിക്രൂരമായി കൊലപ്പെടുത്തി ; യുവാവ് പിടിൽ
RECENT NEWS
Advertisment



























