പത്തുവയസുകാരിയെ അഞ്ച് ദിവസത്തോളം കുളിമുറിയില്‍ പൂട്ടിയിട്ട് ദമ്പതികൾ

For full experience, Download our mobile application:
Get it on Google Play

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പത്തുവയസുകാരിയായ വീട്ടുജോലിക്കാരിയെ അഞ്ചു ദിവസത്തോളം കുളിമുറിയില്‍ പൂട്ടിയിട്ട് ദമ്പതികളുടെ ക്രൂരത. ഈ ദിവസങ്ങളിലെല്ലാം കുട്ടി പട്ടിണിയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ പൊള്ളലേറ്റിരുന്നു. ബേസ-പിപ്ല റോഡിലെ അഥർവ നഗരിയിലെ വീട്ടിൽ താമസിക്കുന്ന താഹ അർമാൻ ഇസ്തിയാഖ് ഖാൻ -ഹിന ദമ്പതികളാണ് പെൺകുട്ടിയെ ജോലിക്ക് കൊണ്ടുവന്നത്. പെൺകുട്ടിയെ കുളിമുറിയിൽ പൂട്ടിയിട്ട് കുറച്ച് ബ്രഡ് പായ്ക്കറ്റുകള്‍ എറിഞ്ഞുകൊടുത്ത ശേഷം വാതില്‍ പൂട്ടി ദമ്പതികള്‍ സ്ഥലം വിടുകയായിരുന്നു.

വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനായി ഫ്‌ളാറ്റിലെത്തിയ വൈദ്യുതി വകുപ്പ് ജീവനക്കാരാണ് പെണ്‍കുട്ടിയെ കണ്ടത്. തുടർന്ന് ജീവനക്കാർ അയൽവാസികളെ വിവരമറിയിക്കുകയും പൂട്ട് തകർത്ത് പെൺകുട്ടിയെ രക്ഷപെടുത്തുകയുമായിരുന്നു. താഹ അർമാനെ വിമാനത്താവളത്തില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഹിനയും ഭാര്യാസഹോദരനായ അസ്ഹറും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗികത, ഭീഷണിപ്പെടുത്തൽ, ആക്രമണം തുടങ്ങിയ കുറ്റങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർവ്വകലാശാലകളിൽ പുതിയ രാഷ്ട്രീയ പോര്; ആർ.എസ്.എസ് ചടങ്ങിലെ വി.സിമാരുടെ സാന്നിധ്യം വൻ ചർച്ചയാകുന്നു

0
തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ...

ഝാർഖണ്ഡിൽ വീണ്ടും ഖനി ദുരന്തം; അനധികൃത ഖനിയിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

0
റാഞ്ചി: ജാര്‍ഖണ്ഡിലെ റാംഗഡ് ജില്ലയിൽ ഖനിയില്‍ ജോലി ചെയ്യുന്നതിനിടെ വിഷവാതകം ശ്വസിച്ച്...

നഷ്ടപരിഹാരം വൈകിയതിൽ കടുത്ത പ്രകോപനം; ഓഫീസ് മുറിയിൽ കയറി സർക്കാർ ഉദ്യോഗസ്ഥന്റെ മുഖത്ത് ചെരിപ്പുകൊണ്ടടിച്ച്...

0
ബെംഗളൂരു: കാർഷിക വിളയുടെ നഷ്ടപരിഹാരം വൈകിയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പൂരി അടിച്ച്...

കാഫിർ സ്ക്രീൻഷോട്ട് കേസിൽ നിർണ്ണായക വഴിത്തിരിവ്; ഉറവിടം സംബന്ധിച്ച പ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചു

0
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ നിര്‍ണായക വിവരം പ്രത്യേക അന്വേഷണ സംഘത്തിന്....