കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ് തടയുന്നതിന്റെ ഭാഗമായി സ്കൂൾ അധികൃതർ ആൺകുട്ടികളുടെ ശുചിമുറികൾ പൂട്ടിയിട്ടത് വിവാദമായി. ഇന്റർവെൽ സമയത്ത് മാത്രമാണ് നിലവിൽ ശുചിമുറികൾ തുറന്നു നൽകുന്നത്. മറ്റ് സമയങ്ങളിൽ ശുചിമുറി ഉപയോഗിക്കണമെങ്കിൽ പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. സംഭവം വിവാദമായതിനെത്തുടർന്ന് പിടിഎ (PTA) ഇടപെടുകയും ശുചിമുറികൾ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, നവീകരിച്ച ശുചിമുറികൾ വൃത്തിഹീനമാക്കാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിൻസിപ്പലിന്റെ ഔദ്യോഗിക വിശദീകരണം.
സംഭവം വിവാദമായതിന് പിന്നാലെ പിടിഎ ഇടപെടുകയും ശുചിമുറി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നവീകരിച്ച ശുചിമുറി വൃത്തിഹീനമാക്കാതിരിക്കാനാണ് പൂട്ടിയിടുന്നതെന്നാണ് പ്രിന്‍സിപ്പൽ നൽകുന്ന വിശദീകരണം. അതേസമയം കോഴിക്കോട് അത്തോളിയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിച്ചു. കൊളത്തൂർ എസ്ജിഎം എച്ച്എസ്എസിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു കുട്ടിയെ ആക്രമിച്ചത്. സംഭവത്തിൽ ആറ് പേർക്കെതിരെ സ്കൂൾ നടപടിയെടുത്തു. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.





























