1813 കുഞ്ഞുങ്ങള്‍ക്ക് പാല്‍നുണയാന്‍ 1400 അമ്മമാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : 1400 അമ്മമാര്‍ നല്‍കിയ സ്‌നേഹമധുരമൂറും മുലപ്പാല്‍ ജീവനേകിയത് അവര്‍ കാണാത്ത 1813 കുഞ്ഞോമനകള്‍ക്ക്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ ആരംഭിച്ച മുലപ്പാല്‍ ബാങ്കാണ് മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ നല്‍കുന്നത്. കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി ആരംഭിച്ച കോഴിക്കോട്ടെ മുലപ്പാല്‍ ബാങ്ക് ഒന്നാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇതുവരെ ശേഖരിച്ചത് 1,26,225 മില്ലി ലിറ്റര്‍ മുലപ്പാല്‍.

പാസ്ച്ചുറൈസേഷന്‍ ചെയ്തു അണുവിമുക്തമാക്കിയ 1,16,315 മില്ലി ലിറ്റര്‍ പാല്‍ 14,000-ല്‍ കൂടുതല്‍ തവണയാണ് ഇവിടെനിന്ന് നല്‍കിയത്. കോഴിക്കോട് മാതൃശിശു സംരക്ഷണകേന്ദ്രത്തിലെ മുലപ്പാല്‍ ലഭ്യമല്ലാത്ത കുഞ്ഞുങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. ഇതില്‍ത്തന്നെ ഐ .സി.യു.വില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്കാണ് മുന്‍ഗണന. കുഞ്ഞുങ്ങളുടെ വളര്‍ച്ചക്കുറവ്, തൂക്കക്കുറവ്, അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, വെന്‍റിലേറ്ററില്‍ കഴിയുന്ന അവസ്ഥ, മരണം, ആവശ്യത്തിന് പാല്‍ ഉത്പാദനം കുറയല്‍, പ്രസവം കഴിഞ്ഞശേഷം അമ്മയും കുഞ്ഞും വെവ്വേറെ ആശുപത്രികളില്‍ കഴിയേണ്ടിവരുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഇവിടെനിന്ന് പാല്‍ നല്‍കുന്നത്.

സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാല്‍ കുടിക്കാന്‍ പറ്റാത്ത സാഹചര്യത്തിലും അമ്മമാര്‍ക്ക് പാല്‍ ദാനം ചെയ്യാം. പൂര്‍ണമായും സൗജന്യമായാണ് ഇത് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. 700 മില്ലി ലിറ്റര്‍മുതല്‍ ഒന്നര ലിറ്റര്‍വരെ പാലാണ് ദിനംപ്രതി ഇവിടെ ശേഖരിക്കുന്നത്. എട്ടുമുതല്‍ 15 വരെ അമ്മമാര്‍ ദിവസവും ഇവിടെ പാല്‍ നല്‍കാനെത്തുന്നുണ്ട്. പലരില്‍നിന്നായി എടുക്കുന്ന പാല്‍ ഒന്നിച്ചുചേര്‍ത്ത് 60 ഡിഗ്രി സെന്‍റിഗ്രേഡില്‍ പാസ്ച്ചുറൈസ് ചെയ്യും. ഇത് സൂക്ഷിക്കാനായി പ്രത്യേക സജ്ജീകരണങ്ങളുള്ള മുറിയും സാമഗ്രികളും ഉണ്ട്. ഫ്രീസറില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാന്‍ കഴിയും. ബാക്ടീരിയകളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കുന്ന പരിശോധനകള്‍ക്ക് ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കൂ.

ഇപ്പോള്‍ ഇവിടെയുള്ള കുഞ്ഞുങ്ങള്‍ക്ക് മാത്രമേ പാല്‍ ലഭ്യമാകുകയുള്ളൂ. മെഡിക്കല്‍ കോളേജില്‍നിന്ന് മറ്റ് ആശുപത്രികളിലേക്ക് അണുവിമുക്തമാക്കിയ പാലെത്തിക്കാനും പ്രാദേശികതലത്തില്‍ മുലപ്പാല്‍ സംഭരണകേന്ദ്രങ്ങള്‍ തുടങ്ങാനുമാണ് ഇനിയുള്ള ശ്രമമെന്ന് ശിശുരോഗ വിഭാഗം മേധാവി ഡോ. വി.ടി. അജിത്ത് കുമാര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരതിയുടെ ആത്മഹത്യ ; ഭർത്താവ് അതുലിനെ അറസ്റ്റ് ചെയ്യാൻ തീരുമാനിച്ച് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍...

സംസ്ഥാനത്ത് ഒരേസമയം വിവിധയിടങ്ങളിൽ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ റെയ്ഡ് ; 131 പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായ ലഹരിവിരുദ്ധ റെയ്ഡുകളിൽ 109...

പിണറായി വിജയന്റെ യാത്ര വൈകിയ സംഭവം; കേരളാ ഹൗസിലെ പ്രോട്ടോക്കോൾ വിഭാഗത്തോട് വിശദീകരണം തേടി

0
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര വൈകിയ സംഭവത്തില്‍ കേരളാ...

അപൂർവ്വ കൂടിക്കാഴ്ച; ഭൂമിയിലെ ഏറ്റവും പ്രായമേറിയ ജീവി ‘ജോനാഥന്’ സ്നേഹത്തോടെ ഭക്ഷണം നൽകി നരേന്ദ്ര...

0
ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാന പങ്കാളിയായ സീഷെൽസിലേക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക...