കുട്ടിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം വാങ്ങിയത് കോളേജ് വിദ്യാര്‍ഥി ; ഫീസടയ്ക്കാന്‍ വേണ്ടിയെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങി. സംഭവത്തില്‍ ബിരുദവിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍. ചിക്കബെല്ലാപുര സ്വദേശിയും വിദ്യാര്‍ഥിയുമായ സുനില്‍ കുമാര്‍ (21), സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികല്‍ സ്വദേശി നാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കോളേജില്‍ ഫീസടയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാലാണ്  കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ഈ മാസം രണ്ടിനാണ് സംഭവം. തനിസാന്ദ്ര സ്വദേശിയായ ഐ.ടി. കമ്പനി ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തിരുന്നു. കുട്ടിയുടെ ഫോണില്‍ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ഒടുവില്‍ പണംനല്‍കി പിതാവ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. ഇവരില്‍നിന്ന് 9 ലക്ഷം രൂപയും പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...