കുട്ടിയെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം വാങ്ങിയത് കോളേജ് വിദ്യാര്‍ഥി ; ഫീസടയ്ക്കാന്‍ വേണ്ടിയെന്ന് മൊഴി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം വാങ്ങി. സംഭവത്തില്‍ ബിരുദവിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍. ചിക്കബെല്ലാപുര സ്വദേശിയും വിദ്യാര്‍ഥിയുമായ സുനില്‍ കുമാര്‍ (21), സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികല്‍ സ്വദേശി നാഗേഷ് എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ കോളേജില്‍ ഫീസടയ്ക്കാന്‍ മാര്‍ഗമില്ലാത്തതിനാലാണ്  കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ഈ മാസം രണ്ടിനാണ് സംഭവം. തനിസാന്ദ്ര സ്വദേശിയായ ഐ.ടി. കമ്പനി ഉടമയുടെ 14-കാരനായ മകനെയാണ് ഇരുവരും തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും തട്ടിയെടുത്തിരുന്നു. കുട്ടിയുടെ ഫോണില്‍ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ഒടുവില്‍ പണംനല്‍കി പിതാവ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. ഇവരില്‍നിന്ന് 9 ലക്ഷം രൂപയും പിടിച്ചെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‌പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട്...

0
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നിൽ...

എംഎൽഎ ഫണ്ടുൾപ്പെടെ 97 ലക്ഷം മുടക്കി നിർമിച്ചു ; ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം പുതിയ...

0
തൃശൂർ : കോടികൾ മുടക്കി പണിതുയർത്തിയ പുതിയ എരുമപ്പെട്ടി പഞ്ചായത്ത് ഓഫീസ്...

നാലാഞ്ചിറ കൊലപാതകം ; പ്രതി സുരേഷ് ജീവനൊടുക്കിയ നിലയില്‍

0
തിരുവനന്തപുരം: നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ ജീവനൊടുക്കിയ...

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...