സഹോദരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്:  ഇഷ്ടപ്പെട്ട വിഷയത്തിന് ഡിഗ്രി പ്രവേശനം ലഭിക്കാത്തതിലുള്ള മനോവിഷമത്തിലായിരുന്ന പെണ്‍കുട്ടി സഹോദരിയുമായി സംസാരിച്ചുകൊണ്ടിരിക്കെ ഓടി പോയി കിണറ്റില്‍ ചാടി. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചു.

ആദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബാഡൂര്‍ നൈമുഗറിലെ ബാലകൃഷ്ണറൈ- സുമതി ദമ്പതികളുടെ മകള്‍ ദീക്ഷ (18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പ്ലസ്ടു കഴിഞ്ഞ ദീക്ഷ മംഗൂരു കോളജില്‍ ഡിഗ്രിക്ക് ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.

കൊമേഴ്‌സിനാണ് അപേക്ഷ നല്‍കിയിരുന്നതെങ്കിലും ഒപ്പം തന്നെ അപേക്ഷിച്ച ആട്‌സിലേക്ക് പ്രവേശനം ലഭിച്ചത്. ഡിഗ്രിക്ക് ഇഷ്ടവിഷയത്തിന് പ്രവേശനം ലഭിക്കാതില്‍ ദീക്ഷ കടുത്ത മനോവിഷത്തിലായിരുന്നുവെന്ന് അടുത്ത ബന്ധുവായ പ്രകാശന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സഹോദരിയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴും കോളേജ് പ്രവേശനത്തെ കുറിച്ച്‌ സൂചിപ്പിച്ചിരുന്നതായാണ് വിവരം.

ആഴമുള്ള കിണറ്റില്‍ ചാടിയ ദീക്ഷയെ രക്ഷിക്കാന്‍ വീട്ടുകാരും നാട്ടുകാരും നടത്തിയ ശ്രമം വിജയിച്ചില്ല. ഇതോടെയാണ് കാസര്‍കോട് ഫയര്‍ഫോഴ്‌സ് എത്തിയത് പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. ദീക്ഷയുടെ ആകസ്മിക മരണം നാടിനെ നടുക്കി.

സഹോദരങ്ങള്‍: സന്ധ്യ, ലക്ഷ്മണ്‍. ആദൂര്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...