യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂട്ടാളികളായ യുവാക്കള്‍ പോലീസ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ബാലരാമപുരം : റസല്‍പ്പുരത്ത് സിമന്റ് ഗോഡൗണിന് സമീപത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂട്ടാളികളായ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. റസല്‍പ്പുരം നിഷാഭവനില്‍ അജീഷ് (33)​,​ റസല്‍പ്പുരം നിതീഷ് ഭവനില്‍ നിധീഷ് (25)​ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കേസിലെ മൂന്നും നാലും പ്രതികളാണ്. കിളിമാനൂര്‍ മലയമടം പയ്യട മിച്ചഭൂമി കോളനിക്ക് സമീപം വലിയവിള വീട്ടില്‍ ലക്ഷ്മണന്‍ ചെട്ടിയാര്‍ – ബേബി ദമ്പതികളുടെ മകന്‍ വിഷ്ണുവാണ് (23) കൊല്ലപ്പെട്ടത്.

കൃത്യത്തിന് പിന്നാലെ കേസിലെ മുഖ്യപ്രതികളെ അജീഷും നിധീഷും ചേര്‍ന്ന് റസല്‍പ്പുരത്ത് നിന്ന് ബൈക്കില്‍ കയറ്റി മലയത്ത് ഒളിവില്‍ പാര്‍പ്പിക്കുകയും തുടര്‍ന്ന് നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ തേരിക്കവിള കോളനിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവരുടെ ഫോണ്‍കാളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്.

പ്രതികളെ നിരന്തരം ഫോണില്‍ വിളിച്ച്‌ രക്ഷപ്പെടാന്‍ സഹായിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വീടുകളില്‍ നിന്ന് ഇരുവരേയും അറസ്റ്റ് ചെയ്തത്. സംഭവം നടന്നതിന് ശേഷം വിഷ്ണു മെഡിക്കല്‍ കോളേജ് ആശുപത്രില്‍ വച്ച്‌ മരിച്ചുവെന്ന വിവരം അറിഞ്ഞതിന് പിന്നാലെയാണ് മുഖ്യപ്രതികളെ രക്ഷപ്പെടുത്താന്‍ അജീഷും നിധീഷും സഹായിച്ചത്. അറസ്റ്റിലായ യുവാക്കളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....