ബാംഗ്ലൂർ : കര്‍ണാടകയിലെ അത്തിബെലെയില്‍ രണ്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ അമ്മാവന്‍ അറസ്റ്റില്‍. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെണ്‍കുട്ടിയുടെ കൂടെ കാറില്‍ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്നും ഇതിനിടെ നിലവിളിച്ച കുട്ടിയെ പ്രതി മര്‍ദിച്ചതാണ് മരണത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ കാര്‍ യാത്രക്കിടെ സഡന്‍ ബ്രേക് ചവിട്ടിയപ്പോള്‍ മുന്‍ സീറ്റിലിരുന്ന പെണ്‍കുട്ടി വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് 31കാരനായ പ്രതി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സംശയം തോന്നിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. പോസ്റ്റ്‌മോര്‍ടം റിപ്പോർട്ടിൽ ലൈംഗികാതിക്രമത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.