സംസ്ഥാനത്തെ ട്രഷറികളിൽ അവകാശികളില്ലാതെ 3000 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറികളിലെ നിർജീവ അക്കൗണ്ടുകളിലുള്ളത് ഏകദേശം 3000 കോടി രൂപ. ഇതിൽ അവകാശികൾ എത്താത്ത പരേതരുടെ നിക്ഷേപങ്ങളും ഉൾപ്പെടും. ഇതിൽ കണ്ണുവെച്ച് ചില ട്രഷറികളിൽ ജീവനക്കാർ തട്ടിപ്പുനടത്താൻ തുടങ്ങിയതോടെ ഈ പണം റവന്യു അക്കൗണ്ടിലേക്കുമാറ്റാൻ സർക്കാർ നടപടിതുടങ്ങി. മൂന്നുവർഷമോ അതിലേറെയോ തുടർച്ചയായി ഇടപാടുകൾ നടക്കാത്ത മൂന്നുലക്ഷത്തോളം അക്കൗണ്ടുകളിലാണ് ഇത്രയും തുകയുള്ളത്. ഇത്തരം അക്കൗണ്ടുകളെ നിർജീവമെന്ന് കണക്കാക്കി പണം സർക്കാർ അക്കൗണ്ടിലേക്കു മാറ്റാൻ നിയമവകുപ്പ് ശുപാർശചെയ്തിരുന്നു. അടുത്തിടെ കഴക്കൂട്ടം സബ്ട്രഷറിയിൽ പെൻഷൻകാരിയുടെയും പരേതരുടെയും അക്കൗണ്ടുകളിൽനിന്ന് അനധികൃതമായി 15.6 ലക്ഷംരൂപ പിൻവലിച്ചതിന് ആറു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു.

ഒരാളെ പോലീസ് അറസ്റ്റും ചെയ്തു. ചില ട്രഷറികളിൽ നിർജീവ അക്കൗണ്ടുകളിൽനിന്ന് പണം തിരിമറി നടത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരം അക്കൗണ്ടുകളിൽനിന്ന് ജീവനക്കാർ പണം പിൻവലിച്ചാൽ പെട്ടെന്ന് കണ്ടെത്താനാവില്ല. ഇടപാടുകൾ നടക്കാതെയും അവകാശികൾ എത്താത്തതുമായ അക്കൗണ്ടുകൾ എത്രകാലം നിലനിർത്തണമെന്നതിൽ അവ്യക്തതയുണ്ട്. മൂന്നുവർഷം തുടർച്ചയായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളെ നിർജീവമായി കണക്കാക്കാമെന്നാണ് നിയമവകുപ്പ് അറിയിച്ചിട്ടുള്ളത്. മൂന്നുവർഷം കഴിഞ്ഞാൽ ഈ പണം സർക്കാരിന്റെ റവന്യു അക്കൗണ്ടിലേക്കു മാറ്റാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

0
റാന്നി: റാന്നി എം.എൽ.എ പഴകുളം മധുവിന്റെ ഓഫീസ് ആഭ്യന്തര വകുപ്പ് മന്ത്രി...

സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് ഗതാഗതമന്ത്രി സി.പി....

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ...

ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു ; വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

0
പന്തളം :  ആർഎസ്എസ് സംഘം വീടുകയറി ആക്രമിച്ചു. വയോധിക ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്....

കാസർഗോഡ് മഞ്ചേശ്വരത്ത് നാലു വിദ്യാർത്ഥികളെ കാണാതായി

0
കാസർഗോഡ്: കാസർഗോഡ് മഞ്ചേശ്വരത്ത് രണ്ടു വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ...