മ്യൂസിക് സിസ്റ്റത്തിന് പിറകിലെ രഹസ്യ അറയിൽ ഒളിപ്പിച്ചത് 500 ഗ്രാം എംഡിഎംഎ ; വർക്കല ലഹരിവേട്ടയിൽ ട്വിസ്റ്റ്

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: തിരുവനന്തപുരം വർക്കലയിൽ എംഡിഎംഎ കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ വാഹനത്തില് നിന്ന് അരക്കിലോ എംഡിഎംഎ ശേഖരം കൂടി കണ്ടെത്തി. വർക് ഷോപ്പ് മെക്കാനികിനെ എത്തിച്ച് വാഹനത്തിൻറെ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് കൂടുതൽ എംഡിഎംഎ കണ്ടെത്തിയത്. കൊല്ലം പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെയാണ് ഡാൻസാഫ് സംഘം ലഹരിയുമായി പിടികൂടിയത്. ജനുവരി 22-ന് പുലർച്ചെയാണ് ഡെൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലെത്തിയ പ്രതികൾ പിടിയിലായത്. വാഹന പരിശോധനയിൽ ഒന്നര ഗ്രാം എം.ഡി.എം.എയാണ് ഡാൻസാഫ് സംഘം 26ന് കണ്ടെത്തിയത്.

റിമാൻഡിൽ ആയിരുന്ന പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് വാഹനത്തിനുള്ളില് കൂടുതതൽ എം.ഡി.എം.എ ശേഖരം ഒളിപ്പിച്ചിട്ടുണ്ട് എന്ന വിവരം ലഭിക്കുന്നത്. പോലീസ് നടത്തിയ  പരിശോധനയിൽ ആദ്യം വാഹനത്തിൽ നിന്നും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വർക് ഷോപ്പിൽ നിന്നും മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിൻറെ വിവിധ ഭാഗങ്ങള് അഴിച്ച് നോക്കിയപ്പോഴാണ് ഇവ കണ്ടെത്താനായത്. മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിലായിരുന്നു അരക്കിലോ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്. വർക്കല തഹസീൽദാർ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥര്, ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡ്രൈവര്‍ യദുവിന് നിയമനം നല്‍കി സര്‍ക്കാര്‍

0
തിരുവനന്തപുരം : മുൻ മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് ജോലി...

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യൂട്യൂബ് ചാനലിന് നോട്ടീസ് അയച്ച് മാലാ പാർവതി

0
കൊച്ചി: താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങളുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപവാദ പ്രചാരണം...

ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കാനെന്ന് പിണറായി വിജയൻ

0
മലപ്പുറം: ഇന്‍ഡ്യാ മുന്നണിയില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നത് അവരെ കുറിച്ച് വ്യാമോഹം ഉള്ളതുകൊണ്ടല്ല,...

‘ഞാനാണ് ജഡ്ജി’ ; കോടതിയില്‍ അതിക്രമിച്ച് കയറി യുവതി

0
ലഖ്‌നൗ : വാരാണസി ജില്ലാ കോടതിയില്‍ അതിക്രമിച്ചു കയറി യുവതി. തുടര്‍ന്ന്...