ഭോപാൽ : അസുഖം ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിന് ചികിത്സ നിഷേധിച്ച് ഡോക്‌ടർമാർ. പല തവണ കുടുംബം അഭ്യർഥിച്ചിട്ടും ചികിത്സ നല്‍കാന്‍ ഡോക്ടർമാർ തയാറാകാതിരുന്നതിനാലാണ് അഞ്ച് വയസുകാരന് മരണം സംഭവിച്ചത്. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. അമ്മയുടെ മടിയിൽ മരിച്ചു കിടക്കുന്ന അഞ്ചു വയസ്സുകാരൻ ഋഷിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വേദനയായി. ജബൽപുരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ എത്തിച്ചിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടർമാരുടെയോ ആരോഗ്യ പ്രവർത്തകരുടെയോ സേവനം ലഭിച്ചില്ലെന്നു മരിച്ച കുട്ടിയുടെ പിതാവ് സഞ്ജയ് പാന്ദ്രെ പറയുന്നു.
ഭാര്യ വ്രതം അനുഷ്‌ഠിക്കുന്നതിനാലാണ് കൃത്യസമയത്ത് എത്തിച്ചേരാൻ സാധിക്കാത്തിരുന്നതെന്നാണു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഡോക്ടർ നൽകിയ വിശദീകരണമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ജബൽപുരിലെ ആരോഗ്യ സംവിധാനങ്ങളെയും ആശുപത്രികളെയും കുറിച്ച് അടുത്തിടെ നിരവധി പരാതികൾ ഉയർന്നിരുന്നുവെങ്കിലും നടപടിയെടുക്കാൻ അധികൃതർ ആരും തന്നെ തയാറായിരുന്നില്ല.
70 പേരുടെ ആയുഷ്‍മാൻ ഭാരത് കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. ചികിത്സാ ചെലവ് വഹിക്കുന്നത് ഡോക്ടർ ദമ്പതികളാണെന്നാണ് രോഗികളെ ഇവർ വിശ്വസിപ്പിച്ചിരുന്നത്. രോഗികളുടെ പേരിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉപയോഗിച്ച് വൻ തുക പ്രതികൾ തട്ടിയെടുത്തതായി തെളിഞ്ഞിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പ്രദേശവാസികൾ ശക്തമാക്കിയിട്ടുണ്ട്.





























