ഏഴുവയസുകാരിയെ 10 ലക്ഷം രൂപയ്ക്ക് വിറ്റെന്ന് പരാതി ; മാതാപിതാക്കളും വ്യവസായിയും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സേലം: ഏഴുവയസുകാരിയെ പത്തുലക്ഷം രൂപയ്ക്ക് വിറ്റു. മാതാപിതാക്കളും കുട്ടിയെ വാങ്ങിയ കൃഷ്ണന്‍ എന്ന വ്യവസായിയും അറസ്റ്റില്‍. സേലം സിറ്റി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മുമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തന്റെ ചെറുമകളെ മകള്‍ പത്തുലക്ഷം രൂപയ്ക്ക് വിറ്റു എന്നാരോപിച്ചാണ് മുത്തശ്ശി പോലീസിനെ സമീപിച്ചത്. ഇതിന്റെ  അടിസ്ഥാനത്തില്‍ പോലീസ് ഇടപെട്ട് കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു. നിലവില്‍ ശിശുസംരക്ഷണ സമിതിയുടെ ചുമതലയിലാണ് കുട്ടിയുള്ളത്.

സേലം സിറ്റി പോലീസ് കമ്മീഷണര്‍ സന്തോഷ് കുമാര്‍ പറയുന്നതനുസരിച്ച്‌ കൃഷ്ണന്റെ  വീട്ടിലെ ജോലിക്കാരിയായിരുന്നു പെണ്‍കുട്ടിയുടെ അമ്മ. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഇവിടെ ജോലി നോക്കുന്നുണ്ട്. സമ്പന്നനായ ഒരു വ്യവസായി ആണ് 53കാരനായ കൃഷ്ണന്‍. നഗരത്തിലെ അറിയപ്പെടുന്ന ഒരു ക്ലബിലെ അംഗം കൂടിയായ ഇയാള്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി പിരിഞ്ഞിരുന്നു. ഏഴുവയസുകാരിയുടെ പിതാവ് മദ്യത്തിന് അടിമയാണ്. ഇയാള്‍ക്ക് സ്ഥിരവരുമാനം ഇല്ലാത്തതിനാല്‍ വീട്ടുകാര്യങ്ങളെല്ലാം നോക്കി നടത്തിയിരുന്നത് കുട്ടിയുടെ അമ്മയായിരുന്നു. വിറ്റ മകളെ കൂടാതെ പത്ത് വയസുകാരിയായ ഒരു മകളും ആറുവയസുള്ള മകനും ഇവര്‍ക്കുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് പോലീസിന് പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ കോള്‍ ലഭിക്കുന്നത്. തന്റെ  മകള്‍ അവളുടെ ഏഴുവയസുകാരിയായ മകളെ കൃഷ്ണന്‍ എന്നയാള്‍ക്ക് പത്ത് ലക്ഷം രൂപയ്ക്ക് വിറ്റു എന്നായിരുന്നു ഇവര്‍ ആരോപിച്ചത്. പോലീസ്  ഉടന്‍ തന്നെ സ്ഥലത്തെത്തി ആരോപണത്തെക്കുറിച്ച്‌ അന്വേഷിച്ചു. പെണ്‍കുട്ടി കഴിഞ്ഞ ആറേഴ് മാസമായി കൃഷ്ണനൊപ്പമാണ് കഴിഞ്ഞ് വന്നിരുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ പണം വാങ്ങി കൈമാറിയതാണെന്നതിന് തെളിവുകളൊന്നുമില്ല. കുട്ടിക്ക് മികച്ച വിദ്യാഭ്യാസം നല്‍കാമെന്ന് കൃഷ്ണന്‍ പറഞ്ഞിരുന്നു എന്നാണ് അമ്മ പറയുന്നത്. ഞങ്ങള്‍ കുട്ടിയെ രക്ഷപെടുത്തി ശിശുസംക്ഷണ സമിതിക്ക് കൈമാറി എന്നാണ് കമ്മീഷണര്‍ അറിയിച്ചത്.

സംഭവത്തില്‍ പണമിടപാട് നടന്നിട്ടുണ്ട് എന്നതിന് നിലവില്‍ തെളിവില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരി കൃഷ്ണനില്‍ നിന്നും ഒന്നരലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ഇതിന് മാസം പലിശ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ തുക വായ്പ വാങ്ങിയതാണെന്നാണ് കരുതുന്നത്. അല്ലാതെ മറ്റ് തരത്തിലുള്ള സാമ്പത്തിക ഇടപാടുകളൊന്നും കണ്ടെത്താനായില്ല എന്നും കമ്മീഷണര്‍ വ്യക്തമാക്കി.

ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നതടക്കം ഒരു കാര്യവും കുട്ടി ഇതുവരെ പറഞ്ഞിട്ടില്ല. വളരെ ചെറിയ കുട്ടിയായതു കൊണ്ട് തന്നെ ചൈല്‍ഡ് സൈക്കോളജിസ്റ്റുകളുടെയും ഈ മേഖലയില്‍ പരിചയ സമ്പത്തുള്ള എന്‍ജിഒകളുടെയും സഹായത്തോടെ കാര്യങ്ങള്‍ മനസിലാക്കിയെടുക്കാനാണ് ശ്രമിക്കുന്നത്. കുട്ടിയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടായാല്‍ അതനുസരിച്ച്‌ മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. പ്രതിക്കെതിരെ പോക്സോ അടക്കം കേസുകള്‍ ചുമത്തുകയും ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....