Tuesday, May 21, 2024 9:55 am

ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : ബാഗിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരിക്കടുത്ത ലക്കിടി ജവാഹര്‍ നവോദയ സ്‌കൂളിലെ ഒമപതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച്‌ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നിലയില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി എത്തിയെത്തിത്. സാരമായി പരിക്കേറ്റ രണ്ട് കൂട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ചിപ്‌സ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ കൈക്കലാക്കിയെന്ന് പറഞ്ഞ് കുട്ടികളെ തങ്ങളുടെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടികള്‍ പറയുന്നത്. മരചില്ലയും വടിയും ഉപയോഗിച്ചാണ് കുട്ടികളെ ആക്രമിച്ചതെന്ന് പറയുന്നു. മര്‍ദ്ദനത്തിന് ശേഷം പുറത്ത് അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ കുട്ടികളില്‍ ഒരാള്‍ വേദന സഹിയ്ക്കാനാവാതെ രക്ഷിതാവിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് മറ്റു രക്ഷിതാക്കള്‍ കൂടിയെത്തിയാണ് ഒമ്പതാംക്ലാസുകാരെ ആശുപത്രിയിലേക്ക് മാറ്റിയത്.

അതേ സമയം സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടായതായി രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവം പൂഴ്ത്തിവെക്കാന്‍ അധികൃതര്‍ ശ്രമിച്ചതായാണ് രക്ഷിതാക്കള്‍ പറയുന്നത്. തങ്ങള്‍ എത്തിയതിന് ശേഷമാണ് പോലീസില്‍ പരാതി നല്‍കാന്‍ പോലും തയ്യാറായതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. വൈത്തിരി പോലീസ് സ്ഥലത്തെത്തി കുട്ടികളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. അതിനിടെ മര്‍ദ്ദിച്ചെന്ന പറയുന്ന കുട്ടികള്‍ മുന്‍പും പ്രശ്‌നമുണ്ടാക്കിയവരാണെന്നും ചിലരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ആരോപണമുയരുന്നുണ്ട്. സ്‌കൂളില്‍ നിരന്തരം ഉണ്ടാകുന്ന അക്രമസംഭവങ്ങള്‍ വിശദമായി അന്വേഷിക്കണം എന്നും പോലീസിനോട് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് വൈത്തിരി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി എലിമുള്ളുംപ്ലാക്കൽ ശാഖയിലെ വനിതാസംഘം യൂണിറ്റിന്‍റെ വാർഷിക പൊതുയോഗം നടന്നു

0
കോന്നി : എസ്.എൻ.ഡി.പി യോഗം 1615 -ാം എലിമുള്ളുംപ്ലാക്കൽ ശാഖയിലെ വനിതാസംഘം...

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു ; മീനുകളുടെ കൂട്ട കുരുതി തുടരുന്നു ; കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ...

0
കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലര്‍ന്നതിനെതുടര്‍ന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടരുന്നു. രാത്രിയിലാണ്...

എന്‍റെ നഗരം എന്‍റെ പൂന്തോട്ടം പദ്ധതിയും പാളി ; ശേഷിക്കുന്നത് സംരക്ഷണ കവചം മാത്രം

0
പത്തനംതിട്ട : നഗരസൗന്ദര്യം വീണ്ടെടുക്കാൻ ആരംഭിച്ച എന്‍റെ നഗരം എന്‍റെ പൂന്തോട്ടം...

മുലായം സിങ് യാദവിന് ജന്മനാട്ടിൽ സ്മാരകം ഉയരുന്നു ; കൂറ്റൻ പ്രതിമയും ലൈബ്രറിയും അടങ്ങുന്നതാണ്...

0
ലഖ്‌നൗ: യുപി മുൻ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന മുലായം സിങ്...