Thursday, May 2, 2024 4:05 pm

വസ്തു തര്‍ക്കo : യുവാവിനെ കൊന്ന്‌ മൃതദേഹം ഇരുമ്പ്‌ പെട്ടിയിലടച്ച്‌ കനാലില്‍ തളളി : സഹോദരങ്ങള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇരുമ്പ് പെട്ടിയിലടച്ച്‌ കനാലില്‍ ഉപേക്ഷിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍. രാജവിഹാര്‍ സ്വദേശി ദിലീപ് ഝാ (35) എന്ന യുവിന്റെ മൃതേദഹമാണ് രണ്ട് ദിവസം മുന്‍പ് ഔട്ടര്‍ ഡല്‍ഹിയിലെ മുനക് കനാലില്‍ നിന്ന് പെട്ടിയിലടച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദിലീപിന്‍റെ സഹോദരങ്ങളായ വിവേക് ഝ, സതീഷ് ഝ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

വസ്തു തര്‍ക്കത്തിന്‍റെ പേരില്‍ സഹോദരനെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തില്‍ പരിക്കേറ്റ പാടുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിലെ ടെയ്ലര്‍ ഷോപ്പിന്‍റെ ലോഗോ ഉപയോഗിച്ച്‌ നടത്തിയ അന്വേഷണമാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സഹായിച്ചത്. ഇതിനിടെ ദിലീപിനെ കാണാനില്ലെന്ന് കാട്ടി സഹോദരന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ കാണാതായ ദിലീപിന്‍റെ മൃതദേഹം തന്നെയാണ് ലഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.

തുടര്‍ന്ന് പോലീസ് രണ്ട് സഹോദരങ്ങളെയും ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി. ഇവരുടെ ശരീരഭാഷയിലും പെരുമാറ്റത്തിലും സംശയം തോന്നുകയും. കൂടുതല്‍ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 520 ലോട്ടറി ഫലം...

സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ്

0
സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്,...

തമിഴ്നാട് അപ്പർ ഭവാനി ഡാം തുറന്നതോടെ പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി

0
പാലക്കാട്‌: പാലക്കാട്ടെ ഭവാനി പുഴയിൽ വെള്ളമെത്തി. തമിഴ്നാട് അപ്പർ ഭവാനി ഡാം...

യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും ; ജാഗ്രതാ നിർദേശം

0
അബുദബി: യുഎഇയിൽ കനത്ത മഴയും കാറ്റും ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. അബുദബി,...