Tuesday, May 7, 2024 11:11 am

കാറില്‍ കടത്തിയ മാരക ഇനത്തില്‍പെട്ട എം.ഡി.എം.എ മയക്കുമരുന്ന് എക്സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലുവ: കാറില്‍ കടത്തിയ മാരക ഇനത്തില്‍പെട്ട എം.ഡി.എം.എ മയക്കുമരുന്ന് എക്സൈസ് പിടികൂടി. മയക്കുമരുന്ന് കടത്തിയ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ആമ്പല്ലൂരില്‍ വാടകക്ക് താമസിക്കുന്ന കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പില്‍ പ്രണവ് പൈലി (23), ഇയാളുടെ ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ഹില്‍വ്യു നഗറില്‍ താമസിക്കുന്ന കസ്തൂരി മണി (27), ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് വീട്ടില്‍ മാര്‍വിന്‍ ജോസഫ് (23) എന്നിവരാണ് 20 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തൃശൂര്‍ പൂങ്കുന്നത്ത് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസില്‍ ക്ലര്‍ക്കാണ് പിടിയിലായ മാര്‍വിന്‍ ജോസഫ്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ആഡംബര വാഹനവും കസ്‌റ്റഡിയില്‍ എടുത്തു.

ലക്ഷങ്ങള്‍ വിലമതിക്കുന്നതും ഉപയോഗിച്ചാല്‍ ദീര്‍ഘനേരം ലഹരി കിട്ടുന്നതുമായ മാരക മയക്കുമരുന്നാണ് എം.ഡി.എം.എ. 10ഗ്രാം വരെ കൈവശം വെക്കുന്നതുപോലും 20 വര്‍ഷംവരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇവര്‍ മുമ്പും പല പ്രാവശ്യം എം.ഡി.എം.എ കടത്തിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. ബംഗളൂരുവില്‍നിന്ന് വാങ്ങുന്ന എം.ഡി.എം.എ കേരളത്തില്‍ വന്‍ വിലയ്ക്കാണ് ഇവര്‍ വില്‍പന നടത്തുന്നത്. അങ്കമാലി, കാലടി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതികള്‍ എക്‌സൈസിനോട്‌ പറഞ്ഞു.

എറണാകുളം അസി. എക്‌സൈസ് കമ്മീഷണര്‍ ടി.എസ്. ശശികുമാറിന്റെ നിര്‍ദേശാനുസരണം ആലുവ എക്‌സൈസ് സി.ഐ ജി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്‍റിവ് ഓഫിസര്‍ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എം. അരുണ്‍ കുമാര്‍, പി.എസ്. ബസന്ത്കുമാര്‍, സജോ വര്‍ഗീസ്, അഖില്‍, ചന്തുലാല്‍, പ്രദീപ്‌ കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ : 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ. 3000 കോഴിക്കുഞ്ഞുങ്ങളാണ് തീയിൽ...

ഭിന്നശേഷി കുട്ടികളുടെ സഹവാസ സംഗമവും ജ്യോതിർഗമയ അവാർഡ് വിതരണവും നാളെ

0
റാന്നി : വഴികാട്ടി സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികളുടെ സഹവാസ സംഗമവും...

ഹജ്ജ് തീർത്ഥാടനം ; കൊച്ചിയിൽനിന്ന് ആദ്യവിമാനം 26-ന്

0
കൊണ്ടോട്ടി: കൊച്ചിയിലും കണ്ണൂരിലും ഹജ്ജ് സർവീസ് ഏറ്റെടുത്ത സൗദി എയർ, ഹജ്ജ്...

106 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഹൂച്ച് വിഷമദ്യ ദുരന്തം : കോടതി മെയ്...

0
മുംബൈ: 2015-ലെ മാൽവാനി ഹൂച്ച് ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല്...