കാറില്‍ കടത്തിയ മാരക ഇനത്തില്‍പെട്ട എം.ഡി.എം.എ മയക്കുമരുന്ന് എക്സൈസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

ആലുവ: കാറില്‍ കടത്തിയ മാരക ഇനത്തില്‍പെട്ട എം.ഡി.എം.എ മയക്കുമരുന്ന് എക്സൈസ് പിടികൂടി. മയക്കുമരുന്ന് കടത്തിയ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി.എ. അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവയില്‍ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

ആമ്പല്ലൂരില്‍ വാടകക്ക് താമസിക്കുന്ന കോട്ടയം മുണ്ടക്കയം കൊല്ലംപറമ്പില്‍ പ്രണവ് പൈലി (23), ഇയാളുടെ ഭാര്യ പാലക്കാട് കഞ്ചിക്കോട് ഐ.ടി.ഐ ഹില്‍വ്യു നഗറില്‍ താമസിക്കുന്ന കസ്തൂരി മണി (27), ഇടുക്കി നെടുങ്കണ്ടം ആശാരിക്കണ്ടം കൊച്ചുകരോട്ട് വീട്ടില്‍ മാര്‍വിന്‍ ജോസഫ് (23) എന്നിവരാണ് 20 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തൃശൂര്‍ പൂങ്കുന്നത്ത് സാമൂഹ്യ ക്ഷേമവകുപ്പ് ഓഫീസില്‍ ക്ലര്‍ക്കാണ് പിടിയിലായ മാര്‍വിന്‍ ജോസഫ്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ആഡംബര വാഹനവും കസ്‌റ്റഡിയില്‍ എടുത്തു.

ലക്ഷങ്ങള്‍ വിലമതിക്കുന്നതും ഉപയോഗിച്ചാല്‍ ദീര്‍ഘനേരം ലഹരി കിട്ടുന്നതുമായ മാരക മയക്കുമരുന്നാണ് എം.ഡി.എം.എ. 10ഗ്രാം വരെ കൈവശം വെക്കുന്നതുപോലും 20 വര്‍ഷംവരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇവര്‍ മുമ്പും പല പ്രാവശ്യം എം.ഡി.എം.എ കടത്തിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു. ബംഗളൂരുവില്‍നിന്ന് വാങ്ങുന്ന എം.ഡി.എം.എ കേരളത്തില്‍ വന്‍ വിലയ്ക്കാണ് ഇവര്‍ വില്‍പന നടത്തുന്നത്. അങ്കമാലി, കാലടി കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍ക്കുന്നതെന്ന് പ്രതികള്‍ എക്‌സൈസിനോട്‌ പറഞ്ഞു.

എറണാകുളം അസി. എക്‌സൈസ് കമ്മീഷണര്‍ ടി.എസ്. ശശികുമാറിന്റെ നിര്‍ദേശാനുസരണം ആലുവ എക്‌സൈസ് സി.ഐ ജി. കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്‍റിവ് ഓഫിസര്‍ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എം. അരുണ്‍ കുമാര്‍, പി.എസ്. ബസന്ത്കുമാര്‍, സജോ വര്‍ഗീസ്, അഖില്‍, ചന്തുലാല്‍, പ്രദീപ്‌ കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...