Tuesday, May 7, 2024 12:35 pm

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ച കേസില്‍ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ച കേസില്‍ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി. ഇതിനായി കേസന്വേഷിക്കുന്ന സി -ബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.പി. ശ്രീജിത്ത് ഇവരുടെ സ്വത്തുവിവരങ്ങള്‍ തിരക്കി രജിസ്ട്രേഷന്‍ ഐ.ജിക്ക് അപേക്ഷ നല്‍കി. കേസില്‍ ഇതുവരെയും പിടികൂടാന്‍ കഴിയാത്ത കോഴിക്കോട് ചാലപ്പുറം സ്വദേശി പുത്തന്‍പീടിയേക്കല്‍ ഷബീര്‍, പൊറ്റമ്മല്‍ ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ദാറുസ്സലാം വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍, മലപ്പുറം വാരങ്ങോട് സ്വദേശി കുട്ടശ്ശേരി നിയാസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്.

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച സംഘം സര്‍ക്കാര്‍ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗംതന്നെ കണ്ടെത്തിയത്. രജിസ്ട്രേഷന്‍ ഇനത്തില്‍ മാത്രം രണ്ടരക്കോടിയോളം രൂപയുടെ നഷ്ടമാണുള്ളത്. കേസില്‍ ആറുമാസത്തോളമായി ഒളിവില്‍ കഴിയുന്നവരാണ് ഷബീറും അബ്ദുല്‍ ഗഫൂറും കൃഷ്ണപ്രസാദും. ഇതിനിടെ അബ്ദുല്‍ ഗഫൂര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി പോലീസി‍ന്റെ  ഭാഗത്തുനിന്നുണ്ടായത്.

നിയാസിനെ അടുത്തിടെയാണ് കേസില്‍ പ്രതിചേര്‍ത്തത്. ഇയാള്‍ക്കായി തിരച്ചില്‍ സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് നഗരത്തിലെ ഏഴിടത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയത്. ഇവിടങ്ങളില്‍നിന്ന് സിംബോക്സ് ഉള്‍പ്പെടെയുള്ള  ഉപകരണങ്ങളും നൂറുകണക്കിന് സിം കാര്‍ഡുകളുമാണ് കണ്ടെത്തിയത്. ഇവിടത്തെ ജീവനക്കാരന്‍ കൊളത്തറ സ്വദേശി ജുറൈസ്, മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ട് എന്നിവരാണ് ഇതിനകം അറസ്റ്റിലായത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സമാന്തര എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുമ്പഴ കെഎസ്ഇബിയുടെ നേതൃത്വത്തിൽ ഊർജ്ജ കിരൺ സമ്മർ ക്യാമ്പയിന്‍ സംഘടിപ്പിക്കും

0
മൈലപ്ര : മൈലപ്ര പഞ്ചായത്തിന്‍റെയും കുമ്പഴ കെഎസ്ഇബിയുടെയും നേതൃത്വത്തിൽ ഊർജ്ജ കിരൺ...

ഒടുവിൽ ഹൈക്കമാൻഡിന്റെ അനുമതി ; കെ.സുധാകരൻ നാളെ കെപിസിസി അധ്യക്ഷനായി ചുമതലയേൽക്കും

0
തിരുവനന്തപുരം: കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെയെത്തുന്നു. നാളെ സുധാകരൻ ചുമതലയേൽക്കും. ചുമതല...

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല – ഡല്‍ഹി ഹൈക്കോടതി

0
ന്യൂഡല്‍ഹി: ഒസാമ ബിന്‍ ലാദന്റെ ചിത്രമോ ഐഎസ്‌ഐഎസിന്റെ കൊടിയോ കൈവശം വെക്കുകയോ...

ട്രെയിന് നേരെ കല്ലേറിയുന്നത് പതിവാകുന്നു ; കർശന നടപടിയുമായി ആർ.പി.എഫ്

0
തിരൂർ: ട്രെയിന് നേരെയുള്ള കല്ലേറ് പതിവായതോടെ മുന്നറിയിപ്പുമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ‌്....