Saturday, April 27, 2024 1:29 am

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ച കേസില്‍ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ച കേസില്‍ ഒളിവിലുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ അന്വേഷണ സംഘം നടപടി തുടങ്ങി. ഇതിനായി കേസന്വേഷിക്കുന്ന സി -ബ്രാഞ്ച് അസി. കമ്മീഷണര്‍ ടി.പി. ശ്രീജിത്ത് ഇവരുടെ സ്വത്തുവിവരങ്ങള്‍ തിരക്കി രജിസ്ട്രേഷന്‍ ഐ.ജിക്ക് അപേക്ഷ നല്‍കി. കേസില്‍ ഇതുവരെയും പിടികൂടാന്‍ കഴിയാത്ത കോഴിക്കോട് ചാലപ്പുറം സ്വദേശി പുത്തന്‍പീടിയേക്കല്‍ ഷബീര്‍, പൊറ്റമ്മല്‍ ഹരികൃഷ്ണയില്‍ എം.ജി. കൃഷ്ണപ്രസാദ്, ബേപ്പൂര്‍ പാണ്ടികശാലക്കണ്ടി ദാറുസ്സലാം വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍, മലപ്പുറം വാരങ്ങോട് സ്വദേശി കുട്ടശ്ശേരി നിയാസ് എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടാന്‍ തീരുമാനിച്ചത്.

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിച്ച സംഘം സര്‍ക്കാര്‍ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയതായാണ് ടെലി കമ്യൂണിക്കേഷന്‍ വിഭാഗംതന്നെ കണ്ടെത്തിയത്. രജിസ്ട്രേഷന്‍ ഇനത്തില്‍ മാത്രം രണ്ടരക്കോടിയോളം രൂപയുടെ നഷ്ടമാണുള്ളത്. കേസില്‍ ആറുമാസത്തോളമായി ഒളിവില്‍ കഴിയുന്നവരാണ് ഷബീറും അബ്ദുല്‍ ഗഫൂറും കൃഷ്ണപ്രസാദും. ഇതിനിടെ അബ്ദുല്‍ ഗഫൂര്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി പോലീസി‍ന്റെ  ഭാഗത്തുനിന്നുണ്ടായത്.

നിയാസിനെ അടുത്തിടെയാണ് കേസില്‍ പ്രതിചേര്‍ത്തത്. ഇയാള്‍ക്കായി തിരച്ചില്‍ സര്‍ക്കുലറും പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂലൈ ഒന്നിനാണ് നഗരത്തിലെ ഏഴിടത്ത് സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ കണ്ടെത്തിയത്. ഇവിടങ്ങളില്‍നിന്ന് സിംബോക്സ് ഉള്‍പ്പെടെയുള്ള  ഉപകരണങ്ങളും നൂറുകണക്കിന് സിം കാര്‍ഡുകളുമാണ് കണ്ടെത്തിയത്. ഇവിടത്തെ ജീവനക്കാരന്‍ കൊളത്തറ സ്വദേശി ജുറൈസ്, മലപ്പുറം കാടാമ്പുഴ സ്വദേശി ഇബ്രാഹീം പുല്ലാട്ട് എന്നിവരാണ് ഇതിനകം അറസ്റ്റിലായത്. ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സമാന്തര എക്സ്ചേഞ്ചുകള്‍ സ്ഥാപിച്ചത് എന്നാണ് പോലീസ് പറയുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...