റാന്നി : റാന്നിയിലെ ഹോട്ടലില്‍ നിന്നും വാങ്ങിയ ബിരിയാണിക്കുള്ളില്‍ നിന്നും ചത്ത പല്ലിയെ കണ്ടതായി ആരോപണം. റാന്നി സബ്ബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാര്‍ ഇന്ന് ഉച്ചയ്ക്കു വാങ്ങിയ ബിരിയാണിക്കുള്ളിലാണ് പല്ലിയെ ചത്തു വെന്ത നിലയില്‍ കണ്ടത്. എട്ടു ബിരിയാണിയാണ് ഓഫീസിലേക്ക് വാങ്ങിയത്. അതിലൊരെണ്ണത്തിലാണ് പല്ലിയെ കണ്ടത്. പല്ലിയെ കണ്ടതോടെ ജീവനക്കാര്‍ ആഹാരം മാറ്റി വെച്ചു. തുടർന്ന് ആരോഗ്യ വകുപ്പിനെയും മറ്റ് അധികൃതരെയും വിവരം അറിയിച്ചെങ്കിലും തണുത്ത പ്രതികരണമാണ് ഉണ്ടായതെന്ന് ആക്ഷേപം ഉണ്ട്.
ഹോട്ടലുടമകളുടെ ഇടനിലക്കാര്‍ വഴി രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരെ സ്വാധീനിച്ചു പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഷവര്‍മ്മ കഴിച്ചു ഒരു മരണം ഉണ്ടാവുകയും ഭക്ഷണ പൊതിയില്‍ നിന്നും പാമ്പിന്‍റെ തോല്‍ ലഭിക്കുകയും ചെയ്തതിനു പിന്നാലെ ബിരിയാണിയില്‍ നിന്നും പല്ലിയെ കണ്ടെന്ന വാര്‍ത്ത പരന്നതോടെ പാഴ്സല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന ജനങ്ങള്‍ ആശങ്കാകുലരാവുകയും ചെയ്തിട്ടുണ്ട്.