റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂർത്തിയായിട്ടും റാന്നി പെരുമ്പുഴയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന ഗതാഗതകുരുക്ക് മണിക്കൂറുകളോളം കഴിയും അഴിയുവാൻ. ടൗണിലെ ഗതാഗതം തടസപ്പെടാൻ മുമ്പ് കാരണം റോഡ് നിര്‍മ്മാണം ആയിരുന്നെങ്കില്‍ ഇപ്പോൾ ഇരു വശങ്ങളിലേയുമുള്ള സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംങ്ങാണ് കാരണം. കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം സ്വകാര്യ കാറുടമ വാഹനം റോഡിൽ നിർത്തി ഫോൺ ചെയ്തത് കാരണം ഏറെ നേരം മറ്റു വാഹനങ്ങൾക്ക് വഴിയിൽ കിടക്കേണ്ടതായി വന്നു.
റാന്നി എം.എസ്.ഹയർ സെക്കണ്ടറി സ്കൂൾ വിട്ട് കുട്ടികളുടെ വരവായപ്പോൾ ടൗൺ ഗതാഗതം നിശ്ചലമാകുന്ന നിലയിലായി. അത്യാവിശ്യ സർവീസായ ആംമ്പുലൻസും അതിൽ പെട്ടു പോകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ഗതാഗത സ്തംഭനവും സമയനഷ്ടവുമാണ് ഇതുവഴി എത്തുന്ന ദീര്‍ഘദൂര യാത്രക്കാരെ കാത്തിരിക്കുന്നത്. സംസ്ഥാന പാതയിൽ റാന്നി ടൗണിൻ്റെ ഭാഗമായ ചെത്തോങ്കര മുതൽ ബ്ലോക്കുപടി വരെ ഗതാഗതകുരുക്ക് നിത്യസംഭവമാണ്. ഇതിന് പരിഹാരം ഉണ്ടാക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വികസന സമിതിയോഗങ്ങളില്‍ ആവര്‍ത്തിക്കുമ്പോഴും നടപ്പാക്കില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.